2013, ഡിസംബർ 22, ഞായറാഴ്‌ച

ഏഷ്യനെറ്റ് ന്‍റെ അസത്യ വാര്‍ത്തകള്‍

ബിജെപി അനുകൂല വാര്‍ത്ത ചാനലകളുടെ വാര്‍ത്തകള്‍ക്കനുസരിച്ചു ലീഗ് ന് നിലപാടുകള്‍ഇടുക്കാന്‍ സാധിക്കില്ല .കാരണം "പാറകെട്ടുകളില്‍ ലീഗ് നിര്‍മിച്ചെടുത്ത നിലപാടുകള്‍ ,ചില ലീഗ് വിരോധികളുടെ അയഞ്ഞ പേശികള്‍കൊണ്ട് തകര്‍ക്കാനാവില്ല .
വര്‍ഗീയ കലാപം മൂലം എല്ലാം നഷ്ടപെട്ട് അഭയാര്‍ഥികളായി കഴിയുന്ന യുപിയിലെ മുസാഫര്‍ബാദ് ലെ പാവപെട്ട ജനവിഭാഗത്തെ സംരക്ഷികേണ്ട ഭരണാധികാരികള്‍ അത് കണ്ടില്ലന്നു നടിക്കുമ്പോള്‍ അവര്‍ക്ക് ആശ്വാസം നല്‍കുന്ന ഒട്ടേറെ പദ്ധതികള്‍ അഭയാര്‍ഥി കേമ്പില്‍ മുസ്ലീംലീഗ് നടത്തുകയുണ്ടായി .
എന്നാല്‍ സെന്‍ട്രല്‍ കമ്മറ്റി പിരിച്ച ഫണ്ട് കൊണ്ട് ഉദ്ദേശിക്കുന്നത് ,അഭയാര്‍ഥി കേമ്പില്‍ താല്‍കാലിക ആശ്വാസ നടപടികള്‍ ക്ക് വേണ്ടി ഉപയോഗിക്കാതെ എല്ലാം നഷ്ടപെട്ട പാവപെട്ട കുടുംബത്തിനു കൃത്യമായി പുനരധിവാസം ഉണ്ടാക്കി കൊടുക്കുക എന്നതാണ് .അവര്‍ക്ക് സ്വന്തം നാട്ടിലേക്ക് തിരിച്ച് പോകാന്‍ കഴിയാത്ത സാഹജര്യം മാറ്റികൊണ്ട് സ്വന്തം നാട്ടില്‍ തന്നെ കഴിയാനുള്ള ഒരു പുനരധിവാസത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പേ തന്നെ ഡിസംബര്‍ മാസം അവസാനം യോഗം വിളിച്ചു കൂട്ടാന്‍ തീരുമാനിക്കുകയും ,അത് നടക്കാന്‍ പോകുകയമാണ് .പക്ഷെ ഈ പദ്ധതിയെ തകര്‍ക്കുക എന്ന ഗൂഡാലോചനയുടെ ഭാഗമായാണോ ഇത്തരം അസത്യ വാര്‍ത്തകള്‍ ബിജെപി അനുകൂല ചാനല്‍ പുറത്ത് വിട്ടത് എന്ന് സമൂഹം സംശയിക്കുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ