2013, ജൂൺ 6, വ്യാഴാഴ്‌ച

തെക്ക് നിന്ന് വന്ന രണ്ട് ദ്രാവിഡര്‍ എന്‍റെ നീക്കം പൊളിച്ചു കളഞ്ഞു .




കാത്ത് കാത്തു നില്‍ക്കുകയാണ് സീതി സാഹിബ് .കാണുന്നില്ല എന്ന ദുഃഖം അദ്ദേഹത്തിന്‍റെ മനസിനെ വല്ലാതെ വേദനിപ്പിച്ചു .മദിരാശി തീവണ്ടി ആപ്പീസില്‍   തീ വണ്ടി എത്തിയിരിക്കുകയാണ് .ഇവിടെ നിന്ന് കൂടെ ഉണ്ടാകും എന്ന് ഇസ്മായില്‍ സാഹിബ് സീതി സാഹിബ് നോട് പറഞ്ഞിരുന്നു .വണ്ടി യുടെ ചൂളം വിളി വന്നു .വണ്ടി പുറപ്പെടാന്‍ പോകുകയാണ് .ഒരിക്കല്‍ കൂടി സീതി സാഹിബ് തീ വണ്ടിയില്‍ നിന്ന് പുറത്തേക്ക് നോക്കി .അതെ  ആ ആള്‍കൂട്ടത്തില്‍ നിന്ന് ഒരാള്‍ അതി വേഗത്തില്‍ തീ വണ്ടിയുടെ അടുത്തേക്ക്‌ നടന്ന് വരുകയാണ് .ആരാണ് ആ ആള്‍ എന്നറിയുമോ ,തുറുക്കി തൊപ്പി വെച്ച കറുത്ത കൊട്ട് ഇട്ട വെളുത്ത താടി രോമങ്ങള്‍ ഉള്ള ദയാ മനസിലെ സമുദായം സ്നേഹത്തോടെ വിളിച്ച "കാഹിദെ മില്ലത്ത് ഇസ്മായില്‍ സാഹിബ് "

            സമയം വൈകിയത്തിയ ഇസ്മായില്‍ സാഹിബ് നോട് കുറച്ച് മനപ്രയാസം സീതിസാഹിബ് ന് ഉണ്ടന്ന് ഇസ്മായില്‍ സാഹിബ് മനസിലാക്കിയിരുന്നു .കാരണം ഈ സമയത്ത് എത്താന്‍ സാധിച്ചില്ലായിരുന്നങ്കില്‍ ഇന്ത്യയിലെ മുസ്ലീം സമുദായത്തിന്‍റെ അഭിമാനകരമായ അസ്ഥിത്വതിനുവേണ്ടി പ്രവര്‍ത്തിക്കാന് ഇന്ത്യയില്‍ ഒരു സംഘടന ഇല്ലാതെ പോകുമായിരുന്നു .കാരണം  സുഹ്രവതി മുസ്ലീം ലീഗിനെ പിരിച്ച് വിടാന് കല്‍കട്ടയില്‍ യോഗം വിളിച്ചു കൂട്ടിയിട്ടുണ്ട് .ആ യോഗത്തില്‍ പങ്കെടുക്കാനാണ് മലബാറില്‍ നിന്ന് സീതിസാഹിബും ,മദരാശിയില്‍ നിന്ന് ഇസ്മായില്‍ സാഹിബും തീ വണ്ടിയില്‍ യാത്ര പുറപ്പെടാന് തീരുമാനിച്ചത് .വണ്ടി മദരാശി സ്റ്റേഷനില്‍ നിന്ന് പുറപ്പെടാന് തുടങ്ങിയിട്ടും സീതി സാഹിബ് ന്‍റെ മനപ്രയാസം മാറിയില്ല എന്ന് മനസിലാക്കിയ ഇസ്മായില്‍ സാഹിബ് പറഞ്ഞു.ഞാന്‍ മനപൂര്‍വം വൈകിയതല്ല വീട്ടില്‍ നിന്ന് പുറപ്പെടാന്‍ തുടങ്ങിയ സമയത്ത് എന്‍റെ പ്രിയ ഭാര്യ വീണു സാരമായ പരിക്ക് പറ്റി അവരെ ആശുപത്രിയില്‍ കൊണ്ട് പോകാന് അയല്‍വാസിയെ എറുപാട് ചെയ്തതിനു ശേഷമാണു ഞാന്‍ ഇങ്ങോട്ട് വന്നത് .അതുകൊണ്ടാണ് വൈകി പോയത് എന്ന് ഇസ്മായില്‍ സാഹിബ് പറഞ്ഞപ്പോള്‍ സമുദായതോടുള്ള അദ്ദേഹത്തിന്‍റെ ആത്മാര്‍ത്ഥ കണ്ട് സീതി സാഹിബ് ന്‍റെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ പൊടിഞ്ഞു .

      ലീഗ് നെ പിരിച്ച് വിടാന്      സുഹ്രവതി വിളിച്ചു കൂട്ടിയ യോഗം മഹാന്മാരായ ഇസ്മായില്‍ സാഹിബും ,സീതി സാഹിബും പൊളിച്ചു കളഞ്ഞു .യോഗം കഴിഞ്ഞു പുറത്തേക്കു വന്ന സുഹ്രവതി പത്രക്കാരുടെ ചോദ്യത്തിന് പറഞ്ഞു "തെക്ക് നിന്ന് വന്ന രണ്ട് ദ്രാവിഡര്‍ എന്‍റെ നീക്കത്തെ പൊളിച്ചു കളഞ്ഞു "
                 
      ആരുടേയും അവകാശം കവര്‍ന്നെടുക്കനല്ല മറിച്ച് സമത്വ തുല്യമായ അവകാശം നേടി പിറന്ന മണ്ണില്‍ ജീവിക്കാനുള്ള അവകാശം നേടിയെടുക്കാന്‍ .അതിനു വേണ്ടിയാണു മഹാന്മാരായ നേതാക്കള്‍  നിസ്വാര്‍ത്ഥ സേവകരായി കൊണ്ട് ലീഗ് എന്ന മഹത്തായ രാഷ്ട്രീയ സംഘടനയെ ഉണ്ടാക്കിയത് .രാജാജി ഹാളില്‍ വെച്ചു കൊണ്ട് ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കാനുള്ള യോഗത്തില്‍ വലിയ ചര്‍ച്ച നടക്കുകയാണ് .ഈ സംഘടനയുടെ ആവശ്യമില്ലന്ന് ഒരു കൂട്ടര്‍ .ചര്‍ച്ചകള്‍ നീണ്ടുപോയപ്പോള്‍ ഇസ്മായില്‍ സാഹിബ് സംസാരിക്കാന് തുടങ്ങി.അദ്ദേഹം പറഞ്ഞു :"ആരങ്കിലും വല്ല സ്ഥാനങ്ങള്‍ കിട്ടും എന്ന് കരുതിയാണ് ഈ യോഗത്തിന് വന്നതങ്കില്‍ അവര്‍ക്ക് ഇപ്പോള്‍ ഇവിടെ വിട്ട് പോകാം ,അതല്ല സമുദായത്തിന്‍റെ അഭിമാനകരമായ അസ്ഥിത്വം മതേതര ,രാഷ്ട്രീയ മാര്‍ഗത്തില്‍ ഉണ്ടാക്കാന് ആണ് ഇവിടെ കൂടിയതങ്കില്‍ അവര്‍ക്ക് ഇവിടെ നില്‍ക്കാം . അതെ ഇസ്മായില്‍ സാഹിബ് അങ്ങ് പറഞ്ഞത് പോലെ സ്ഥാനങ്ങള്‍ക്ക് വേണ്ടിയല്ല സമുദായത്തിന്‍റെ അഭിമാനകരമായ അസ്ഥിത്വത്തിന് വേണ്ടി ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ലൂടെ  ലീഗ് നെ ശക്തി പെടുത്തുന്നു .ആ മഹാന്‍റെ വാക്കുകള്‍ ഏറ്റെടുത്തു കൊണ്ട് തന്നെയാണ് ഇന്നും ലീഗ് ന് വേണ്ടി നിസ്വാര്‍ത്ഥ സേവകരായി സ്യ്ബ്ര്‍ ലോകത്ത് ലീഗ് ന്‍റെ പ്രവര്‍ത്തകര്‍ ഊര്‍ജ്ജ സ്വലരായി പോരാടുന്നത് .അതെ നമുക്ക് കൈകോര്‍ക്കാം ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കൊണ്ട് മതേതരത്വം സംരക്ഷിക്കാം ,വര്‍ഗീയത തുടച്ചു മാറ്റം ,സമത്വതുല്യമായ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടാം,ജനാധിപത്യം സംരക്ഷിക്കാം വരൂ സോദരരെ അതിനു മുസ്ലീംലീഗ് നെ ശക്തി പെടുത്താം ..ജയ് മുസ്ലീം ലീഗ് ..ഫിറോസ്‌ കല്ലായ് ..










2013, ജൂൺ 3, തിങ്കളാഴ്‌ച

പച്ചയും ഒരു നിറം അല്ലേ!!!!!!!!! ?


അദ്ധ്യാപിക പച്ച ബ്ലൗസ് ഇട്ടു ,സ്കൂള്‍ ന് പച്ച പെയിന്‍റ് അടിച്ചു ,വിദ്യാര്‍ഥികള്‍ക്ക് പച്ചകുട കൊടുത്തു,ടീച്ചര്‍ പച്ചവെള്ളം കുടിച്ചു ,വിദ്യര്‍ത്ഥികള്‍ പച്ച മാങ്ങക്ക് കല്ല്‌ എറിഞ്ഞു ,സ്കൂളിലെ ഓടിനു പച്ച പൂപ്പല്‍ വന്നു ,സ്കൂളില്‍ പച്ച കറി കൃഷി തുടങ്ങി വിദ്യാഭ്യാസ മന്ത്രി യുടെ വിദ്യാഭ്യാസ പച്ച വല്കരണം അബ്ദുല്‍ റബ്ബ് രാജിവെക്കണം .

         വിദ്യാഭ്യാസമന്ത്രിയുടെ ചുമതലകള്‍ എന്താണ് എന്നരിയത്തവരാണോ നമ്മുടെ നാട്ടിലെ രാഷ്ട്രീയ പ്രവര്‍ത്തകരും ,സാമൂഹിക ,സാംസാരികപ്രവര്‍ത്തകരും ,വാര്‍ത്താ മാധ്യമങ്ങളും എന്ന് സംശയികേണ്ടിയിരിക്കുന്നു.അതല്ലങ്കില്‍ പാരാവാരം പോലെ പരന്നുകിടക്കുന്ന വിദ്യാഭ്യാസവകുപ്പിനെ തന്‍റെ മൗനപ്രവര്‍ത്തനത്തിലൂടെ വിവാദങ്ങള്‍ അവസാനിപിച്ചു ശ്രദ്ദേയമായ ഒട്ടേറെ നേട്ടങ്ങള്‍ ഉണ്ടാക്കിയ വിദ്യാഭ്യാസമന്ത്രി അബ്ദുല്‍റബ് സാഹിബ്നെ സമൂഹത്തില്‍ കരിവാരിത്തേക്കാന്‍ ബോധപൂര്‍വ്വം ഇവരുടെയല്ലം ഭാഗത്ത് നിന്ന് ഒരു ഗൂഡാലോചന നടക്കുന്നതായി ഈ അടുത്ത കാലത്തേ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മനസിലാക്കാം .

         രണ്ടാം മുണ്ടശ്ശേരി യന്ന് പറഞ്ഞ് വന്ന എം എ ബേബി വിദ്യാഭ്യാസവകുപ്പില്‍ വിവാദങ്ങള്‍മാത്രമാക്കി വിദ്യാഭ്യാസത്തെ കൈകാര്യം ചെയ്ത്  കുളമാക്കി ഒന്നാം മണ്ടശ്ശേരി  എന്ന പേര് സമ്പാദിച്ചു പുറത്ത് പോയ ബേബിയില്‍ നിന്ന് വകുപ്പ് ഏറ്റു എടുത്തു മാതൃക പ്രവര്‍ത്തനങ്ങള്‍ നടത്തി സര്‍ക്കാര്‍ ന്‍റെ കിരീടത്തില്‍ പൊന്‍തൂവലായി മാറാന്‍ വിദ്യാഭ്യാസ വകുപ്പിന് സാധിച്ചത് വിദ്യാഭ്യാസമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് തന്നെയാണ് .അതില്‍ അസൂയ പൂണ്ടവര്‍ക്ക് വകുപ്പിനെതിരെയും മന്ത്രി ക്കെതിരെയും ഒന്നും പറയാന് സാധിക്കാത്തത് കൊണ്ട് തന്നെ നിരന്തരം വ്യക്തി ഹത്യ നടത്തുകയും ,വിലകുറഞ്ഞ പച്ചവലകരണം എന്ന ആരോപണം നിരന്തരം ഉന്നയിക്കുകയും ചെയ്യുന്നു .

            കേരളത്തെ ഇന്ത്യയിലെ മറ്റുള്ള സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്ന രൂപത്തില്‍ വിദ്യാഭ്യാസ പുരോഗതിയുള്ള സംസ്ഥാനമാക്കി മാറ്റിയെടുക്കാന്‍ സാധിച്ചത് കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്ത ലീഗ് നേതാക്കളായ വിദ്യാഭ്യാസ മന്ത്രി മാരുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ട് തന്നെയാണ് .കേരള സംസ്ഥാനം ഉണ്ടായതിനു ശേഷം ഉണ്ടായ ആദ്യ സര്‍വകലാശാല (ഒന്നുള്ളത് കേരള സംസ്ഥാനം ഉണ്ടാകുന്നതിനു മുമ്പാണ് )കാലിക്കറ്റ്‌ സര്‍വകലാശാല മുതല്‍ അവസാനം ഉണ്ടായ മലയാള സര്‍വകലാശാല വരെ ഉണ്ടായത് ലീഗ് വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍ ആണ് .

             ഇന്ത്യയുടെ പാവനമായ ത്രിവര്‍ണപതാകയുടെ ഒരു നിറം പച്ചയാണ്‌ ,കേരളത്തിന്റെ മനോഹാര്യത ഹരിത വര്‍ണ്ണം തന്നെയാണ് ,കണ്ണിനും ,മനസിനും കുളിര്‍ നല്‍കുന്ന നിറവും പച്ചതന്നെയാണ് .പച്ച  ആരുടെയങ്കിലും ഒരു നിറമായി ആരും കരുതുകയില്ല .കാരണം രാഷ്ട്രീയ പാര്‍ട്ടി കള്‍ക്ക് അവരവരുടെ കോടികള്‍ക്കു ഓരോ നിറം ഉണ്ടാകും .എന്ന് കരുതി ആ നിറം ആ പാര്‍ട്ടി ക്ക് മാത്രം അവകാശപെട്ടതാണ് എന്ന് ആരും വിലയിരുത്താറില്ല.ട്രാഫിക് സിഗനലില്‍ ചുകപ്പ് നിറം വരുമ്പോള്‍ കാമ്മുണിസത്തെ എതിര്‍ക്കുന്നവര്‍ ആരും ആ നിറത്തോട് വിയോജിപ്പ് ഉണ്ടന്ന് പറഞ്ഞ് വാഹനങ്ങള്‍ നിര്‍ത്താതെ പോകാറില്ല .ലീഗ് കാര്‍ അല്ല എന്ന് കരുതി ആരും പച്ച മാങ്ങയെ ചുകപ്പു മാങ്ങ എന്ന് വിളിക്കാറില്ല .
        ലീഗ് പ്രവര്‍ത്തകര്‍ ജൂണ് അഞ്ചിന് പരിസ്ഥിതിദിന ഭാഗമായി ഒരു ലക്ഷം വൃക്ഷ തൈകള്‍ നടുന്നുണ്ട് .ലീഗ് വിരോധം തലക്കു കയറി ലീഗ് പച്ച വല്കരണം നടത്താന് പോകുകയാണ് എന്ന് പറയാതിരുന്നാല്‍ മതി .ലീഗ് പാര്‍ട്ടി യെ വളര്‍ത്തുന്നത് ഏതങ്കിലും അടയാളങ്ങളോ ,നിറമോ ,ഫോട്ടോയോ ,സ്മാരകങ്ങലോ കാട്ടിയല്ല .മറിച്ച് ജനോപകാരപ്രദമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് .അതുകൊണ്ട് തന്നെ ലീഗ് വിരോധികളെ നിങ്ങള്‍ നിങ്ങളുടെ ആരോപണങ്ങളുമായി മുന്നോട്ട് പോകുക .ഞങ്ങള്‍ക്ക് സമയമില്ല മറുപടി പറയാന് .ലീഗ് ന് പാവപെട്ടവര്‍ക്ക് വേണ്ടി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന് ഉണ്ട് . ഞാന്‍ ആഗ്രഹിച്ചു പോകുയാണ് ലീഗ് ഒരിക്കലും ജലസേജന വകുപ്പ് കൈകാര്യം ചെയ്യാതിരിന്നാല്‍ മതിയായിരുന്നു .അല്ലങ്കില്‍ ഇത്തരകാര്‍ പറയും"പച്ച വെള്ളം "കുടിക്കാന്‍ പാടില്ലന്ന് .ജയ് മുസ്ലീംലീഗ്..ഫിറോസ്‌ കല്ലായ് 
           











2013, ജൂൺ 1, ശനിയാഴ്‌ച

ജനകീയ നേതാവ് ഉമ്മന്‍‌ചാണ്ടി സാര്‍ സാമുദായിക നേതാവോ ?


ആരും നേതാവ് ജനിക്കുന്നില്ല .ജനങ്ങളിടയിലുള്ള പ്രവര്‍ത്തനങ്ങളാണ് അവരവരെ നേതാവായി ജനങ്ങള്‍ ഉയര്‍ത്തുന്നത് .വിദ്യാര്‍ഥിയായിരികുമ്പോള്‍ തന്നെ കേരള രാഷ്ട്രീയത്തില്‍ ശ്രദ്ദേയമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി രാഷ്ട്രീയത്തിന് അതീതമായതന്നെ പൊതു സമൂഹത്തില്‍ വലിയ സ്ഥാനം നേടിയ ജനകീയനായ നേതാവാണ്‌ ശ്രീ ഉമ്മന്‍‌ചാണ്ടി.

         കേരളത്തില്‍ ഉന്നതരായ നേതാക്കള്‍ മുഖ്യമന്ത്രിയായിട്ടു ഉണ്ടങ്കിലും ഉമ്മന്‍‌ചാണ്ടി സാറിനെ പോലെ ജനകീയ പ്രശ്നങ്ങളില്‍ ഇടപെട്ടു കൊണ്ട് പരിഹാരം അതിവേഗം ബഹുദൂരം ഉണ്ടാക്കിയ ഒരു മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി അല്ലാതെ മറ്റൊരു ആളും ഉണ്ടായിട്ടില്ല .നിസ്വാര്‍ത്ഥമായ സേവനം നടത്തിയാല്‍ അംഗീകാരങ്ങള്‍ തേടിയത്തും എന്ന് പറഞ്ഞത് പോലെ ഇന്ത്യയില്‍ ആദ്യമായി ഐക്യരാഷ്ട്രസംഘടനയുടെ പബ്ലിക് സര്‍വീസ് ന് നല്‍കുന്ന ഉന്നതമായ അവാര്‍ഡ് അദ്ദേഹത്തെ തേടിയെത്തി .രണ്ട് വര്‍ഷം കൊണ്ട് തന്നെ അഞ്ചര ലക്ഷം പരാധികള്‍ ജനങ്ങളില്‍ നിന്ന് നേരിട്ട് കേട്ട് തീര്‍പ്പ് കല്പിച്ചത്തിനാണ്ഏഷ്യ പെസവിക് മേഖലകളില്‍ നിന്ന് കേരള മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത് .

           യുഡിഎഫ് ന് അഭിമാനമായ നിരന്തരം ജനങ്ങള്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുന്നതിനു പകരം ,മുഖ്യമന്ത്രിയുടെ പാര്‍ട്ടി യില്‍ പെട്ടവര്‍ തന്നെ അദ്ദേഹം ഒരു ന്യുനപക്ഷ സമുദായത്തില്‍ പെട്ട ആളായി പൊയന്നുകരുതി ,ഉമ്മന്‍‌ചാണ്ടി സാറിനെ ഒരു മതത്തിന്‍റെ വക്താവായി ചിത്രീകരിക്കുന്നത് ഏറെ ഖേദകരമാണ് . മുമ്പും ഒട്ടേറെ പേര്‍ കേരളത്തില്‍ മുഖ്യമന്ത്രിസ്ഥാനങ്ങള്‍ വഹിചിട്ടുണ്ടങ്കിലും അന്നൊനും അവര്‍ ഏതു മതത്തില്‍ പെട്ടവര്‍ ആണന്നുള്ള ചര്‍ച്ചകള്‍ കേരളത്തില്‍ ഉണ്ടായിരുന്നില്ല . എന്നാല്‍ ഈ അടുത്തകാലത്തായി തനിക്ക് മന്ത്രി സഭയിലേക്ക് കടന്ന് കയറാന് സാമുദായിക നേതാക്കളെ വെച്ചു കളിക്കുന്ന നേതാക്കള്‍ ആ പാര്‍ട്ടി യില്‍ ഉയര്‍ന്ന സ്ഥാനങ്ങളില്‍ എത്തിയപ്പോള്‍ ,തികച്ചും മതേതര നേതാവായ ഉമ്മന്‍‌ചാണ്ടി സാര്‍ പോലും ഏതു സമുദായത്തില്‍ പെട്ട ആളണന്നുള്ള ചര്‍ച്ചകളില്‍ വലിച്ചിയക്കപെട്ടു.

           



സാമുദായിക നേതാക്കളുടെ പിന്‍ബലത്തില്‍ ഉയര്‍ന്നു വന്ന നേതാവ് അല്ല ശ്രീ .ഉമ്മന്‍ ചാണ്ടി .വര്‍ഷങ്ങളോളം പാര്‍ട്ടി ക്കും ,സമൂഹത്തിനും വേണ്ടി ഊണും ,ഉറക്കവും ഒയിഞ്ഞുജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ചത് കൊണ്ടാണ് അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തപെട്ടത് .ഇപ്പോള്‍ ചില നേതാക്കള്‍ തങ്ങളുടെ ജാതി രാഷ്ട്രീയം കളിച്ചു മന്ത്രി സ്ഥാനത്തേക്ക് വരാനുള്ള നാടകങ്ങള്‍ കളിക്കുന്നത് കാണുമ്പോള്‍ ലീഗ് കാരായ ഞങ്ങള്‍ക്ക് ഒന്നേ പറയാന്‍ ഒള്ളു .അങ്ങേയുടെ പ്രവര്‍ത്തനങ്ങളാണ് അങ്ങെയേ യുഡിഎഫ് നേതാവായി ഉയര്‍ത്തപെട്ടത് .അങ്ങേയുടെ സ്ഥാനത്തേക്ക് അവര്‍ വന്നാല്‍ അവര്‍ക്ക് കേരള സമൂഹത്തിന്‍റെ നേതാവായി ഉയരാന് സാധിക്കില്ല .കാരണം അവരുടെ വളര്‍ച്ചക്ക് സമുദായത്തിന്‍റെ പിന്‍ബലം വേണ്ടി വരുന്നു .ഞങ്ങള്‍ക്ക് അഭിമാനം ഉണ്ട് അങ്ങെയേ പോലെയുള്ള ഒരു നേതാവിനെ യുഡിഎഫ് നേതാവായി കിട്ടിയതില്‍ .ധീരമായി കേരള സമൂഹത്തിന് വേണ്ടി അങ്ങ് പ്രവര്‍ത്തിക്കുക .അങ്ങേയോടപ്പം  ഏതങ്കിലും സമുദായം അല്ല ഉള്ളത് .കേരളത്തിലെ നല്ലവരായ ലക്ഷകണക്കിന് വരുന്ന പൊതു സമൂഹമാണ്‌ ,അതിവേഗം ബഹുദൂരം മുന്നോട്ടു പോകുക ..ജയ് മുസ്ലീം ലീഗ് ,ജയ് യുഡിഎഫ് ..ഫിറോസ്‌  കല്ലായ്