2013, ജൂലൈ 31, ബുധനാഴ്‌ച

ശിഹാബ്തങ്ങള്‍ എന്ന ജന നേതാവ്

പ്രതിഷേധത്തിന്‍റെ ഒരു തീപൊരി  വീണാല്‍ പോലും നാട് കത്തിച്ചാമ്പലാകുമായിരുന്ന കാലത്ത് സംയമന നിലപാട് സ്വീകരിച്ചു മനുഷ്യമനസുകളെ സ്നേഹം കൊണ്ട് കോര്‍ത്തിണക്കിയ മഹാന്‍ .വിദ്വേഷത്തിന്‍റെ വിഷ തുള്ളികള്‍ ചിന്താനല്ല,മത മൈത്രിയും ,സമുദായീക സഹിഷ്ണതയും കാത്തു സുക്ഷിക്കാനാണ് അങ്ങ് അങ്ങെയുടെ ജീവിതം കൊണ്ട് ചരിത്രം ശ്രിഷ്ടിച്ചത് .

മരിച്ചിട്ടും മരിക്കാത്ത  പാണക്കാട് ശിഹാബ് തങ്ങളുടെ ഓര്‍മകളുമായി ഓഗസ്റ്റ്‌ ഒന്ന് വീണ്ടും വരവായി .മൂന് പതിറ്റാണ്ട് കാലം കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞ് നിന്ന മഹാനായ നേതാവ് ആയിരുന്നു പാണക്കാട് മുഹമ്മദ്‌ അലി ശിഹാബ് തങ്ങള്‍ .
                               രണ്ട് കൂട്ടരും അവരവരുടെ വാദങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണ് .തങ്ങളുടെ മുന്നില്‍ പരാധി പറയാന്‍ എത്തിയ മുസ്ലീംങ്ങള്‍ തങ്ങളോടു പരാധി ബോധിപ്പിക്കുകയാണ് .തങ്ങളെ ഇയാളുടെ വീട് പള്ളിക്ക് അടുത്താണ് .ഇദ്ദേഹത്തിന്‍റെ സ്ഥലത്തുള്ള ഒരു തെങ്ങ് പള്ളിയുടെ മുകളിലേക്ക് ചാരിനില്‍ക്കുന്നത് കൊണ്ട് തന്നെ ആ തെങ്ങില്‍ നിന്ന് വീഴുന്ന തേങ്ങയും ,ഓലയുമെല്ലാം പള്ളിയുടെ ഓടിനു മുകളിലേക്കാണ് വീഴുന്നത് .അത് പള്ളിയുടെ മേല്കുര തകരാന്‍ കാരണമാകുന്നു . വലിയ  പ്രയാസം ഉണ്ടാക്കുന്നത് കൊണ്ട് തന്നെ ആ തെങ്ങ് മുറിക്കാന്‍ ഇദ്ദേഹത്തോട് ആവശ്യ പെട്ടിട്ടും ഈ സഹോദരന്‍ തെയ്യാര്‍കുന്നില്ല .ഇത് ഞങ്ങളുടെ നാട്ടില്‍ വലിയ പ്രശനങ്ങള്‍ക്ക് കാരണമാകുന്നു .(ആ തെങ്ങ് ഒരു ഹിന്ദു സഹോദരന്‍റെ തായിരുന്നു ).തങ്ങള്‍ ആ തെങ്ങിന്‍റെ ഉടമയായ ആ ഹിന്ദു സഹോദരനോട് കാര്യങ്ങള്‍ ചോദിച്ചു .അദ്ദേഹം പറഞ്ഞു എന്‍റെ സ്ഥലത്ത് ഒരു തെങ്ങ് മാത്രമാണുള്ളത് .അത് കൊണ്ട് തന്നെ എനിക്ക് ആ തെങ്ങ് മുറിക്കാന്‍ പ്രയാസമാണ് തങ്ങളെ എന്ന് ആ സഹോദരന്‍ പറഞ്ഞു .കുറച്ചു നേരം തങ്ങള്‍ ആലോചിച്ചു നിന്നു.രണ്ട് കൂട്ടരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് തങ്ങളുടെ തീരുമാനം എന്താകും എന്ന് കരുതി .
       
                                               അതാ തങ്ങള്‍  തീരുമാനത്തിനായി രണ്ട്പ കൂട്ടരെയും അടുത്തേക്ക്ള്ളി വിളിച്ചു . കമ്മറ്റി യുടെ  ആളുകളോട്പ റഞ്ഞു .നിങ്ങള്‍ ആ സഹോദരന്‍റെ തെങ്ങ് മുറിക്കാന്‍ ആവശ്യ പെടേണ്ട .കാരണം അദ്ദേഹത്തിന് ഒരു തെങ്ങ് മാത്രമേയുള്ളൂ.അത് കൊണ്ട് നമുക്ക് ഒരു കാര്യം ചെയ്യാം .പള്ളിയുടെ മേല്കുര പൊളിച്ചു അത് വാര്‍പ്പ്ആക്കാം .അതിലേക്കുള്ള ചെലവ് ന്‍റെ ഒരു വിഹിതം ഞാന്‍ വഹിക്കാം എന്ന് തങ്ങളുടെ തീരുമാനം പറഞ്ഞപ്പോള്‍ രണ്ട് കൂട്ടരും നിറഞ്ഞ സന്തോഷത്തോടെ സ്നേഹത്തോടെ കൊടപ്പനക്കല്‍ തറവാട്ടില്‍ നിന്ന് പടിയിറങ്ങി .ഇങ്ങെനെ എത്രയത്ര ഉദാഹരണങ്ങള്‍ ഉണ്ട് കൊടപ്പനക്കല്‍ തറവാടിന്റെ തിരു മുറ്റത്തിന് പറയാന്‍ .

1990 കളില്‍ സംഘപരിവാര്‍ ശക്തികള്‍ ഇന്ത്യയിലെ ന്യുനപക്ഷ ജനവിഭാഗത്തെ വേട്ടയാടാന്‍ തുടങ്ങി ,1992ഡിസംബര്‍ ആറിനു ഇന്ത്യയുടെ മതേതരത്വത്തിന് കളങ്കം ചാര്‍ത്തി കൊണ്ട് വര്‍ഗീയ വാദികള്‍ ബാബര്‍ മസ്ജിദ് പൊളിച്ചപ്പോള്‍ ഇന്ത്യ മുഴുവനും വര്‍ഗീയ കലാപങ്ങള്‍ നടമാടി .ക്ഷുഭിത യൌവനങ്ങളെ ചൂഷണം ചെയ്ത് ചില സംഘടനകളും ,നേതാക്കളും യുവാക്കളെ കലാപത്തിലേക്ക് നയിച്ചു.കേരളത്തിലെ സ്ഥിതിയും  മറിച്ചായിരുന്നില്ല .സമാധാനത്തിന്‍റെ താരാട്ട് പാട്ട് കേട്ട് ഉറങ്ങാന്ഉള്ളതല്ല മുസ്ലീം സമൂഹം എന്ന് ഒരു വിഭാഗം ,മറ്റൊരു വിഭാഗം മുസ്ലീം സമൂഹത്തിന്റെ വൈകാരിക വിഷയങ്ങളെ ചൂഷണം ചെയ്തു തങ്ങള്‍ക്കു അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നു !!കേരള ജനത പാണക്കാട് തങ്ങളുടെ  വാക്കുകള്‍ക്കു വേണ്ടി കാതോര്‍ത്ത് നില്‍ക്കുകയാണ് .നാല്‍ നൂറ്റാണ്ടു കാലം സുജൂദ് ചെയ്ത ബാബര്‍ മസ്ജിദ് വര്‍ഗീയ വാദികള്‍ പൊളിച്ചിരിക്കുന്നു .എന്തും സംഭവിക്കുന്ന അന്തരീക്ഷം .അതാ മുത്തു മൊഴികള്‍ തങ്ങളില്‍ നിന്ന് വരവായി "സമാധാനം പാലിക്കുക പള്ളികള്‍ തര്‍ന്ന് വീണാലും ഒരറ്റ അമ്പലങ്ങളുക്കും 
കേടുപാടുകള്‍ സംഭവിക്കരുത്"   
       വര്‍ഗീയതക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരും ,മരിക്കുന്നവരും എന്നില്‍ പെട്ടവരല്ലന്നു പറഞ്ഞ നബി (സ ) പരമ്പരയില്‍ പെട്ട തങ്ങള്‍ കേരള മതേതര ചരിത്രത്തില്‍ സുല്‍ത്താനായി കേരള പൊതു സമൂഹം വിലയിരുത്തി .മുത്തു തങ്ങള്‍ ഒരു പ്രാസംഗികന്‍ ആയിരുന്നില്ല .പക്ഷെ അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഏറ്റെടുക്കാന്‍ ജനലക്ഷങ്ങള്‍ ഉണ്ടായിരുന്നു .പറയുന്നതിലെ ആത്മാര്‍ത്ഥത,പറഞ്ഞ വാക്കുകളെ കൂര്‍പുലര്‍ത്തിയിട്ടുള്ള അദ്ദേഹത്തി ന്‍റെ ജീവിത രീതി പാണക്കാട് തങ്ങളെ ജാതി, രാഷ്ട്രീയ, ഭാഷ ,മത ഭേതമന്യേ ജനങ്ങള്‍ സ്വീകരിച്ചു .പാവപെട്ടവരുടെ പ്രയാസങ്ങള്‍ നീക്കാന്‍ ആദേഹത്തിനു സാധിച്ചു ,എത്രയത്ര തര്‍ക്കങ്ങള്‍ക്ക് പരിഹരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു ,നിഷ്കളങ്കമായ ആ പുഞ്ചിരി കൊണ്ട് ശത്രുക്കളുടെ സ്നേഹം പോലും പിടിച്ച് പറ്റാന്‍ സാധിച്ചു .
      
        യാ സയ്യിദ് രേ ഞങ്ങള്‍ കരുതിയത് അങ്ങ് ഞങ്ങളുടെ മാത്രം നേതാവായിരുന്നു എന്നാണ്.അങ്ങയുടെ മരണ ശേഷം ഞങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിച്ചു അല്ല അങ്ങ് ഞങ്ങളുടേത് മാത്രമല്ല അങ്ങ് ഈ രാജ്യത്തിലെ എല്ലാജന വിഭാഗത്തിന്‍റെയും നേതാവായിരുന്നു എന്ന് അവരുടെ അങ്ങേയോടുള്ള സ്നേഹത്തില്‍ നിന്ന് ഞങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിച്ചു .
                 .  മഹാനായ മര്‍ഹൂം പാണക്കാട് മുഹമ്മദ്‌ അലി ശിഹാബ് തങ്ങളുടെ ഓര്‍മകള്‍ക്ക് മുന്നില്‍ കണ്ണുനീരോടെ ..ഫിറോസ്‌ കല്ലായ് 







3 അഭിപ്രായങ്ങൾ:

  1. യാ സയ്യിദ് രേ ഞങ്ങള്‍ കരുതിയത് അങ്ങ് ഞങ്ങളുടെ മാത്രം നേതാവായിരുന്നു എന്നാണ്.അങ്ങയുടെ മരണ ശേഷം ഞങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിച്ചു അല്ല അങ്ങ് ഞങ്ങളുടേത് മാത്രമല്ല അങ്ങ് ഈ രാജ്യത്തിലെ എല്ലാജന വിഭാഗത്തിന്‍റെയും നേതാവായിരുന്നു എന്ന് അവരുടെ അങ്ങേയോടുള്ള സ്നേഹത്തില്‍ നിന്ന് ഞങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിച്ചു

    മറുപടിഇല്ലാതാക്കൂ
  2. ആ പുഞ്ചിരി ഖല്‍ബില്‍ നിന്നും മായുന്നില്ല. സൂര്യ പടിഞ്ഞാറുദിക്കുവോളം ആ പേരും മുഖവും മനുഷ്യ മനസ്സില്‍ നിറഞ്ഞു നില്‍ക്കും.അല്ലഹുവിന്റെ അനുഗ്രഹം സദാ സമയം അവരുടെ മേല്‍ വര്‍ഷിക്കട്ടെ.. ആമീൻ

    മറുപടിഇല്ലാതാക്കൂ
  3. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ