2013, നവംബർ 24, ഞായറാഴ്‌ച

അല്ല "വിയെസ് "ലീഗ് വര്‍ഗീയ സംഘടന അല്ല :::

"ഒരു വിഭാഗം അക്രമാസക്തമായി സംഘടിക്കുകയും ,അവര്‍ മറ്റൊരു വിഭാഗത്തിന്‍റെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്‌താല്‍ അവരെ വര്‍ഗീയ സംഘടന എന്ന് പറയാം "ഇത് പറഞ്ഞത് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ....ജവഹര്‍ലാല്‍നഹ്രു........ലീഗ് നെ വര്‍ഗീയ സംഘടന എന്ന് ആക്ഷേപിക്കുന്നവരേ നിങ്ങളെ വെല്ലു വിളിക്കുന്നു ,ലീഗ് ന്‍റെ ആറര പതിറ്റാണ്ട് കാലത്തെ ചരിത്രത്തിനിടയില്‍ ഒരു പ്രാവശ്യം എങ്കിലും ലീഗ് വര്‍ഗീയത ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തി എന്ന് തെളിവ് സഹിതം കാണിച്ച് തരാന്‍ കഴിയുമോ ?നെഹ്രു വര്‍ഗീയതയെ നിര്‍വചിച്ചത് പോലെ ഒരിക്കല്‍ പോലും ലീഗ് ഇതര സമുദായത്തിന്‍റെ മേല്‍ ആക്രമാ സക്തമായി സംഘടിക്കുകയോ ,അവരുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ നോക്കുകയോ ചെയ്തിട്ടില്ലന്ന് മാത്രമെല്ല മതേതരത്വത്തിന് ഒട്ടേറെ സംഭാവനകള്‍ നല്‍കാന്‍ ലീഗ് നു സാധിച്ചിട്ടും ഉണ്ട് .


            വിയെസ് ന്‍റെ മാധ്യമങ്ങള്‍ ഉണ്ടാക്കിയെടുത്ത ആദര്‍ശത്തി ന്‍റെ പൊയ്മുഖം താഴെ വീണ സ്ഫടികം പോലെ പൊട്ടി പൊളിഞ്ഞു തരിപ്പണമാകുമ്പോള്‍ ലീഗ് നെതിരെയോ ,അല്ലങ്കില്‍ ലീഗ് നേതാക്കള്‍ക്കെതിരെയോ വിവാദ പ്രസ്താവനകള്‍ ഇറക്കി ജനശ്രദ്ധ തിരിച്ച് വിടാന്‍ എല്ലാ കാലത്തും ശ്രമിക്കാറുണ്ട് .അതിന് ഏറ്റവും വലിയ മാര്‍ഗം വിയെസ് ഉപയോഗിക്കല്‍ ലീഗ് നെതിരെ വര്‍ഗീയ ആരോപണം ഉപയോഗിക്കലാണ് .വിയെസ് നോട് വിനയപൂര്‍വ്വം ഞങ്ങള്‍ക്ക് ചോദിക്കാനുള്ളത് "ഇ എം എസ് കാണാത്ത എന്ത് വര്‍ഗീയതയാണ് വിയെസേ അങ്ങ് ലീഗില്‍ കാണുന്നത് "

ലീഗ് ന്‍റെ ആറര പതിറ്റാണ്ട് കാലത്തെ ചരിത്രത്തിനിടയില്‍ ഒരിക്കല്‍ പോലും ലീഗ് നെ സിപിഎം നയിക്കുന്ന മുന്നണിയില്‍ എടുക്കണം എന്ന് പറഞ്ഞ് ലീഗ് നേതാക്കള്‍ അങ്ങോട്ട്‌ പോയിട്ടില്ല.എന്നാല്‍ കമ്മ്യൂണിസ്റ്റ് മാര്‍ക്കിസ്റ്റ് പാര്‍ട്ടി യുടെ തലതൊട്ടപ്പന്‍ നേതാക്കളായ  "അഴികോടന്‍ രാഘവന്‍ മുതല്‍ സാക്ഷാല്‍ ഇ എം എസ് നമ്പൂതിരി പാട് വരെ ലീഗ് നേതാക്കളുടെ വീട്ടില്‍ വന്ന് ലീഗ് മുന്നണിയില്‍ ചേരണം എന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട് .അത് അറിയണമെങ്കില്‍ സഖാവ് വിയെസ് അങ്ങ് കേരള രാഷ്ട്രീയ ചരിത്രം ഒന്ന് ഓര്‍ക്കുക .
         
                          1966കാലഘട്ടം .ലീഗ് ഒരു മുന്നണിയിലും ഇല്ലാതെ ഒറ്റയക്ക് നിന്ന് രാഷ്ട്രീയ ശക്തി തെളിയിച്ചപ്പോള്‍ അതാ സാക്ഷാല്‍ ഇ എം സും ,അഴികോടന്‍ രാഘവനും ലീഗ് സപ്തകക്ഷി മുന്നണിയില്‍ ചേരണം എന്ന് അഭ്യര്‍ത്ഥിക്കുന്നു .അത് ചര്‍ച്ച ചെയ്യാന്‍ ലീഗ് നേതാവായ ബി വി അബ്ദുള്ളകോയാ സാഹിബ് ന്‍റെ വീട്ടിലേക്കു{ (ലീഗ് നേതാക്കള്‍ ചര്‍ച്ച നടത്താന്‍ അങ്ങോട്ട്‌ പോയതല്ല .മറിച്ച് കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ലീഗ് നേതാക്കളെ കാണാന് ഇങ്ങോട്ട് വന്നു ചര്‍ച്ച നടത്തുകയാണ് ചെയ്തത് }}അഴികോടന്‍ രാഘവനും , ഇ എം എസും വരുകയും അവിടെ വെച്ചു മഹാനായ അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങളും ,സിഎച്ച് മായി കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ചര്‍ച്ച നടത്തി .ലീഗ് സപ്തകക്ഷി മുന്നണിയില്‍ ചേരണം എന്ന് അഭ്യര്‍ത്ഥിക്കുന്നു .ആ കൂടി കാഴ്ച്ചയില്‍ തീരുമാനം ആകാത്തത് കൊണ്ട് തന്നെ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം  ഇതേ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ വീണ്ടും ലീഗ് നേതാക്കളുടെ അടുത്തേക്ക്‌ വന്നു ചര്‍ച്ച നടത്തിയതിന്‍റെ അടിസ്ഥാനത്തില്‍ ലീഗ് ആ മുന്നണിയില്‍ ചേര്‍ന്ന് കൊണ്ട് തിരഞ്ഞെടുപ്പിനെ നേരിടുകയും ചരിത്ര വിജയം ആ മുന്നണി കരസ്ഥമാക്കുകയും ചെയ്തു .സഖാവ് ഇ എം എസ് ലീഗ് ന്‍റെ പിന്തുണയോടെ മുഖ്യമന്ത്രി യായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ .സിഎച്ചും സത്യപ്രതിജ്ഞ അള്ളാഹു വിന്‍റെ നാമത്തില്‍ ചെയ്തു .മാത്രമെല്ല ലീഗ് നേതാവായ അഹമെദ് കുരിക്കളും ,മന്ത്രിയാകുകയും ഡെപ്യുട്ടി സ്പീക്കറായി ലീഗ് ന്‍റെ എം പി എം ജാഫര്‍ ഖാനും സത്യപ്രതിജ്ഞ ചെയ്തു .ഒരേ മുന്നണിയില്‍ മത്സരിക്കുകയും ,അധികാരം കൈകാര്യം ചെയ്യുമ്പോളും ഇതേ കൊടിയില്‍ ,ഇതേ പേരില്‍ ,ഇതേ ആദര്‍ശത്തില്‍ ,ഇതേ ലക്ഷ്യത്തില്‍ തന്നെയായിരുന്നു മുസ്ലീം ലീഗ് . സാക്ഷാല്‍ ഇ എം സും ,എ കെ ജിയും ,അഴികോടന്‍ രാഘവനും എന്തിനേറെ വിയെസ് പോലും അന്ന് ലീഗില്‍ കാണാത്ത എന്ത് വര്‍ഗീയതയാണ് സഖാവ് വിയെസേ ഇപ്പോള്‍ നിങ്ങള്‍ ലീഗില്‍ കാണുന്നത് ?
                       അതിനു ശേഷവും ലീഗില്‍ നിന്ന് പിളര്‍ന്നു പോയ അഖിലേന്ത്യാ ലീഗ് നെയും ,ഐ എന്‍ എല്‍ നെയും ,ലീഗ് ന്‍റെ ലക്ഷ്യത്തെ ഇപ്പോളുംതള്ളി  പറയാത്ത കെ ടി ജലീലും ,പി ടി എ റഹീമും എല്ലാം സിപിഎം മായി കൂട്ട് കുടുമ്പോള്‍ ഒന്നും കാണാത്ത വര്‍ഗീയത എന്തെ ഇപ്പോള്‍ വിയെസ് ന് തോന്നാന്‍ കാരണം ?ഒരു സമുദായത്തില്‍ പെട്ടവര്‍ തിങ്ങി താമസിക്കുന്ന ജില്ലയില്‍ പെട്ടവര്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയാല്‍ അത് കോപ്പി അടിച്ചു ജയിച്ചതാണ് ,ആ ജില്ലയില്‍ പാസ്പോര്‍ട്ട് ഓഫീസോ ,എയര്‍ പോര്‍ട്ടോ ഉണ്ടായാല്‍ അത് മാഫിയ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ,പിന്നോക്കം നില്‍ക്കുന്ന മലപ്പുറം ജില്ലയില്‍ വല്ല പദ്ധതികള്‍ പ്രഖ്യാപിച്ചാല്‍ അതിനെ മലപ്പുറം ബജറ്റ് എന്ന് പറഞ്ഞു ആക്ഷേപിക്കുക ഇതെല്ലാം ഒരു മതേതര നേതാവിന് യോജിച്ചതാണോ എന്ന് ആരങ്കിലും ആശങ്ക പെട്ടാല്‍ അവരെ കുറ്റം പറയാന്‍ സാധിക്കില്ല .

               ലീഗ് നൊരു ലക്ഷ്യമുണ്ട് .അത് ഇന്ത്യന്‍ ഭരണഘടന ലക്ഷ്യം വെക്കുന്നത് പോലെ എല്ലാ വിഭാഗങ്ങള്‍ക്കും തുല്ല്യമായ ജനാധിപത്യ അധികാരം നേടികൊടുക്കുക എന്നത് .അവഗണിക്കപെട്ട ഒരു വിഭാഗത്തിന് അര്‍ഹത പെട്ട അവകാശങ്ങള്‍ മതേതര മാര്‍ഗത്തില്‍ ,ഇന്ത്യന്‍ ഭരണഘടന മുറുകെ പിടിച്ച് ,രാജ്യ നനമയക്ക്‌ ഉതകുന്ന രൂപത്തില്‍ നേടി കൊടുക്കുക എന്നത് ലീഗ് ന്‍റെ ലക്ഷ്യമാണ്‌ .അതിനെ വര്‍ഗീയത എന്ന് വിളിക്കുന്നവരോട് ഞങ്ങള്‍ക്ക് പറയാനുള്ളത് ഇന്ത്യന്‍ ഭരണ ഘടന ഒന്ന് മനസിലാക്കുക .അവകാശങ്ങള്‍ ചോദിക്കുന്നതോ ,നേടിയെടുക്കുന്നതോ വര്‍ഗീയത അല്ല .കാരണം അത് ഭരണ ഘടന നല്‍കുന്ന അവകാശമാണ് .

"മുല്ലപൂവ് നെ എന്ത് പേരിട്ടു വിളിച്ചാലും അതിന്‍റെ സൗന്ദര്യമോ ,സൌരഭ്യമോ ,നഷ്ടപെടില്ല .മുസ്ലീം ലീഗ് നെ എന്ത് പേരില്‍ ആക്ഷേപിച്ചാലും ആ മഹത്തായ പാര്‍ട്ടി യുടെ ജനകീയ അംഗീകാരമോ ,പ്രാധാന്യമോ നഷ്ടപെടില്ല ........ഫിറോസ്‌ കല്ലായ് ..ജയ് മുസ്ലീം ലീഗ് .







 

2 അഭിപ്രായങ്ങൾ: