2013 സെപ്റ്റംബർ 6, വെള്ളിയാഴ്‌ച

കോഴി മുട്ടയിലൂടെ വിപ്ലവം ഉണ്ടാക്കാന്‍ നോക്കുകയാണ് അഭിനവ സി പി എം നേതാക്കള്‍ .

ലോകത്ത് ഇന്നുവരെ കാണാത്ത ഒരു സമര മാര്‍ഗമാണ് മാര്‍കിസ്റ്റ് പാര്‍ട്ടി സ്വീകരിച്ചി രിക്കുന്നത് .പോഷകാഹാരം കുറവ് മൂലം ആദിവാസികള്‍ പട്ടിണി കിടന്ന് മരികുമ്പോള്‍ സഖാക്കളെ നിങ്ങള്‍ എറിയുന്ന മുട്ടകള്‍ ആ പാവപെട്ടവര്‍ ക്ക് എത്തിച്ചു കൊടുത്തിരുന്നങ്കില്‍ അവരുടെ ജീവന്‍ രക്ഷിക്കുക മാത്രമല്ല സമൂഹം നിങ്ങളെ പൂമാല ഇട്ടു സ്വീകരിക്കുമായിരുന്നു .എന്നാല്‍ ജനങ്ങളില്‍ നിന്ന് അകന്ന് തികച്ചും ഫാസിസ്റ്റ് രൂപത്തിലുള്ള സമര മാര്‍ഗങ്ങള്‍ സ്വീകരിച്ചു ,ജനാധിപത്യ രീതിയില്‍ അധികാരത്തില്‍ കയറിയ യുഡിഎഫ് സര്‍ക്കാരിനെ അധികാരം തലയ്ക്കു പിടിച്ച അഭിനവ എല്‍ ഡി എഫ് നേതാക്കള്‍ പ്രാകൃതമായ സമര മാര്‍ഗങ്ങളിലൂടെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ് .



         വിശക്കുന്നവന് കോഴി മുട്ട നല്ലൊരു ആഹാരമാണ് .നിറയെ പോഷക മൂല്യം ഉള്ളത് കൊണ്ട് തന്നെ കോഴിമുട്ട മലയാളിയുടെ നിത്യ ആഹാരത്തില്‍ പെടുന്നു .എന്നാല്‍ മുട്ട കെട്ടുകഴിഞ്ഞാല്‍ അതിനോളം ദുര്‍ഗന്ധം പിടിച്ച മറ്റൊരു വസ്തു ഭൂമിയില്‍ ഇല്ല .അത് പോലെ തന്നെയാണ് സമരവും .ജനാധിപത്യ രീതിയിലുള്ള സമരങ്ങള്‍ തീര്‍ത്തും ഭരണ കര്‍ത്താക്കളുടെ കണ്ണ് തുറപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് .എന്നാല്‍ ജനാധിപത്യ രീതിയില്‍ നിന്ന് മാറി ഫാസിസ്റ്റ് രീതിയിലുള്ള സമര മാര്‍ഗം സ്വീകരിച്ചാല്‍ അതിനോളം സമൂഹത്തിന് ഭുദ്ധിമുട്ട് ഉണ്ടാക്കുന്ന മറ്റൊരു കാര്യം ലോകത്തില്ല .
      ഒരു കാലത്ത് നിരാഹാര സമരം നടത്തിയും ,ജനാധിപത്യ രീതിയിലുള്ള സമര മാര്‍ഗങ്ങള്‍ സ്വീകരിച്ചും ജനകീയ പ്രശ്നങ്ങളില്‍ ഒട്ടേറെ നല്ല കാര്യങ്ങള്‍ നേടിയെടുക്കാന്‍ ആദ്യകാല മാര്‍കിസ്റ്റ് നേതാക്കള്‍ക്ക് സാധിച്ചിരുന്നു .ആ കാലത്ത് നടത്തിയ സമരങ്ങള്‍ വിജയിക്കാന്‍ പ്രധാന കാരണം രാഷ്ട്രീയ ഭേതമന്യേ സമൂഹം സമരങ്ങള്‍ക്ക് പിന്തുണ കൊടുത്തിരുന്നു .കാരണം അന്ന് അവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ പാവപെട്ടവരുടെ ഉയര്‍ച്ചക്ക് വേണ്ടിയായിരുന്നു .എന്നാല്‍ ഇന്ന് സരിതാ നായരുടെ പേരും പറഞ്ഞു ധനാഢ്യനായ കുത്തക മുതലാളിമാര്‍ക്ക് വേണ്ടി പൊതു സമൂഹത്തിന് ഭുദ്ധി മുട്ട് ഉണ്ടാക്കുന്ന രൂപത്തില്‍ സമരത്തിലേക്ക് സഖാക്കളേ പറഞ്ഞയക്കുന്ന കമ്മ്യൂണിസ്റ്റ് നേതാക്കള്‍ മനസിലാക്കുക നിങ്ങള്‍ നിങ്ങളുടെ പൂര്‍വികരുടെ ലക്ഷ്യം മറന്നിരിക്കുന്നു .നിങ്ങള്‍ സാന്ദിയാഗോ മാര്‍ട്ടിനും ,ഫാരിസ്‌ അബൂബക്കര്‍നും ,ശ്രീധരന്‍നായര്‍ക്കും ,മറ്റുള്ള ഭൂര്‍ഷമുതാളിമാര്‍ക്കും കുട പിടിക്കുന്നവര്‍ ആയാല്‍ നിങ്ങള്‍ ജനങ്ങളില്‍ നിന്ന് അകന്ന് പാര്‍ട്ടി ഉപ്പ് വെച്ച കലംപോലെയാകും .

         പ്രതിപക്ഷം ഒരു പ്രാധാന പക്ഷമാണ് എന്ന് സ്വയം തിരിച്ചറിയുക .ജനകീയ വിഷയങ്ങളി ലുള്ള ഭരണ പോരായ്മകള്‍ നികത്താനുള്ള ജനാധിപത്യ സമര മാര്‍ഗങ്ങള്‍ സ്വീകരിക്കുക .അല്ലാതെ സോളാര്‍ ല്‍ പണം നിക്ഷേപിച്ച ധനാഢ്യന് മാര്‍ക്ക് വേണ്ടി പൊതു സമൂഹത്തിന് ഭുദ്ധി മുട്ട് ഉണ്ടാക്കുന്ന രൂപത്തില്‍ സമരങ്ങളില്‍ ഏര്‍പെട്ടാല്‍ സമൂഹം നിങ്ങളെ മുദ്ര കുത്തും വര്‍ഗ വഞ്ചകര്‍ എന്ന് ...ഫിറോസ്‌ കല്ലായ് .

2013 ഓഗസ്റ്റ് 31, ശനിയാഴ്‌ച

പാത്തുകുട്ടി

മരക്കാര്‍കാക്ക അകെ സങ്കടത്തിലാണ് .തന്‍റെ പ്രിയപ്പെട്ട ഭാര്യ മരിച്ചെന്നു ഡോക്ടറും വിധിഎഴുതി . അവസാനമായി ഒരു നോക്കും കൂടി മരക്കാര്‍ ക്കാക്ക പാത്തുകുട്ടിയുടെ മുഖത്തേക്ക് നോക്കി .ഇത്രയും കാലം തന്‍റെ സുഖ,ദുഃഖങ്ങളില്‍ പങ്കാളിയായ പാത്തുകുട്ടിയെ അല്ലേ പള്ളി കാട്ടിലേക്ക് കൊണ്ട് പോകുന്നത് .വിജനമായ വഴിയിലൂടെയാണ് പാത്തുകുട്ടിയുടെ മയ്യത്ത് മായി നാട്ടുകാര്‍ നടന്നു നീങ്ങുന്നത് .പെട്ടന്നാണ് അത് സംഭവിച്ചത് !!!അത്ര വലിയ മരം ഒന്നും അല്ല .എന്നിട്ടും ആ പുളിമരത്തിന്‍റെ കൊമ്പ് തട്ടിയപ്പോള്‍ മയ്യിത്തും കട്ടില്‍ നിലത്തു വീണു പാത്തുകുട്ടി തെറിച്ചു പുറത്തേക്ക് വീണു .എന്താണ് സംഭവിച്ചത് എന്ന് മാരക്കാര്‍ കാക്കയ്ക്ക് മനസിലായില്ല .എല്ലാം പെട്ടന്നായിരുന്നു.മയ്യിത്ത് ന്‍റെ കൂടെയുള്ളവര്‍ എല്ലാം നിലവിളിച്ചു ഓടുകയാണ് .മരക്കാരക്കക്ക് ഒന്നും മനസിലായില്ല .പെട്ടാന്നാണ് അങ്ങോട്ട്‌ നോക്കിയത് അതാ പാത്തുകുട്ടി നടന്ന് വരുന്നു .......ഒരു നെടു വീര്‍പ്പോടെ രണ്ട് പേരും വീട്ടിലേക്കു നടന്നു നീങ്ങി ......
കാലം പിന്നെയും നീങ്ങി .പാത്തുകുട്ടി വളരെ ക്ഷീണിതയാണ് .രോഗം മൂര്‍ജ്ജിച്ചു .കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം പാത്തുതാത്ത ഈ ലോകത്തോട് വിട പറഞ്ഞു .മയ്യിത്തുമായി കബറടക്കാന്‍ കൊണ്ട് പോകുകയാണ് .ദുഃഖഭാരത്താല്‍ മരക്കാര്‍ കാക്ക മയ്യിത്തിന്റെ കൂടെ നടന്നു നീങ്ങുകയാണ് .അപ്പോളാണ് ,മരക്കാര്‍
[ ക്കാക്ക ആ പുളിമരം കണ്ടത് .ആ മരം കണ്ടപ്പോള്‍ പഴയ ഓര്‍മകള്‍ പെട്ടന്ന് തന്നെ മരക്കാര്‍ ക്കാക്കയുടെ മനസില്‍ ഓടി എത്തി .ആ മയ്യിത്തും കട്ടില്‍ പിടിച്ചവരോട് മരക്കാര്‍ ക്കാക്ക ഉച്ഛത്തില്‍ വിളിച്ചു പറഞ്ഞു " അതാ ആ പുളി മരം എത്താന്‍ ആയി , മയ്യിത്തും കട്ടില്‍ പുളി മരത്തിന്‍റെ കൊമ്പ് തട്ടാതെ നോക്കണം ".......!!!!!!ഫിറോസ്‌ കല്ലായ്

2013 ഓഗസ്റ്റ് 23, വെള്ളിയാഴ്‌ച

ലീഗ് പ്രവര്‍ത്തകരും നേതാക്കളുടെ വിനയവും .പാര്‍ട്ടിയുടെ വിജയ രഹസ്യവും .

ഏതൊരു സംഘടനക്കും ചിട്ടയോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കണമെങ്കില്‍ പ്രവര്‍ത്തകരെയും ,സമൂഹത്തിനെയും വിശ്വാസത്തിലെടുക്കാന്‍ കഴിയുന്ന നേതാക്കളും ,നേതാക്കളെ അംഗീകരിക്കുന്ന പ്രവര്‍ത്തകരും ഉണ്ടാകുമ്പോളാണ്.

`````````````മുസ്ലീം ലീഗ് ന്‍റെ സംഘടന ശക്തി അറുപത്തിയഞ്ച്‌കൊല്ലം തുടര്‍ച്ചയായി നിലനില്‍ക്കുന്നതിന്‍റെ രഹസ്യവും മേല്‍ പറഞ്ഞ നേതാക്കളും അനുയായികളും തമ്മിലുള്ള പരസ്പര വിശ്വാസം കൊണ്ടാണ് .ഏതൊരു രാഷ്ട്രീയ പാര്‍ട്ടി യുടെ സംസ്ഥാന നേതാക്കളെ നേരിട്ട് കാണമെങ്കില്‍ മുന്‍കൂട്ടിയുള്ള അനുമതി വാങ്ങേണ്ടത് ഉണ്ട് .എന്നാല്‍ മുസ്ലീം ലീഗ് ന്‍റെ ആദരണീയനായ പ്രസിഡന്റ് പാണക്കാട് ഹൈദര്‍ അലി തങ്ങള്‍ ളുടെ വീട്ടില്‍ ഒരു സാധാരണ വ്യക്തി മുതല്‍ ,സമൂഹത്തില്‍ ഉയര്‍ന്നവര്‍ക്ക് വരെ ഒരേ അധികാരത്തില്‍ വന്ന്കാണാനും ,സംസാരിക്കാനും സാധിക്കും എന്നത് ലീഗ് നേതാക്കളുടെ മഹത്വമായി കാണാവുന്നതാണ് .






പ്രവര്‍ത്തകരുടെ ആവേശത്തിന് എന്നും ലീഗ് നേതാക്കള്‍ നിന്ന് കൊടുക്കാറുണ്ട് .നേതാക്കള്‍ സാധാരണ പ്രവര്‍ത്തകരുടെ ഇടയില്‍ ഇറങ്ങി ചെന്ന് കൊണ്ട് അവരുടെ ആവേശത്തില്‍ പങ്കാളിയായി കൊണ്ട് ,പ്രവര്‍ത്തകരില്‍ ഒരാളായി മാറുകയും ,ജനങ്ങളുടെ താല്പര്യങ്ങള്‍ക്ക്നുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് കൊണ്ടാണ് ലീഗ് നേതാക്കളെ സമൂഹം ജനകീയ നേതാക്കള്‍ എന്ന് വിളിക്കുന്നത് ./എത്ര തിരക്കിനിടയിലും പ്രവര്‍ത്തകരോടപ്പം ലീഗ് നേതാക്കളെ കാണാന് നിരന്തരം സാധിക്കുന്നത് കൊണ്ടാണ് പ്രവര്‍ത്തകരുടെ വ്യക്തി ജീവിതത്തില്‍ നടക്കുന്ന പ്രധാന ആഘോഷങ്ങളിലും ,സുപ്രധാന കാര്യങ്ങളില്‍ എല്ലാം ലീഗ് നേതാക്കളുടെ സാനിധ്യം ഉണ്ടാകണമെന്ന്  പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നതും ,നേതാക്കള്‍ നിറവേറ്റി കൊടുക്കുന്നതും .


പ്രവര്‍ത്തകരുടെ ഇടയിലേക്ക് ഇറങ്ങി ചെന്ന് ചര്‍ച്ച നടത്താന്‍ താലപര്യ പെടുന്ന നേതാക്കള്‍ ലീഗ് അല്ലാതെ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടി യിലും കാണാന് സാധിക്കില്ല .പ്രവര്‍ത്തകരുടെ ഏതു അഭിപ്രായങ്ങളും ശ്രദ്ധയോടെ കേട്ട് അവരുടെ അഭിപ്രായത്തിനും കൂടി വില കല്‍പ്പിച്ചു കൊണ്ടാണ് ലീഗ് നേത്രത്വം തീരുമാനം ഇടുക്കല്‍.........,രാഷ്ട്രീയത്തില്‍ ജനകീയ നേതാക്കള്‍ ഇനിയും ഉണ്ടാകെട്ടെ .പ്രവര്‍ത്തകരിലേക്ക് ഇറങ്ങി ചെല്ലാത്ത നേതാക്കള്‍ ഉണ്ടായാല്‍ അവര്‍ക്ക് രാജ്യത്തിനോ ,സമൂഹത്തിനോ ,സംഘടനകള്‍ക്കോ യാതൊരു ഗുണം ഉണ്ടാക്കാന്‍ സാധിക്കില്ലന്നു മാത്രമല്ല ,കാലഘട്ടത്തിന് അനുസരിച്ചുള്ള പുരോഗമന തീരുമാനം ഇടുക്കാനും സാധ്യമെല്ല.നമുക്ക് പ്രവര്‍ത്തിക്കാം ജനകീയ നേതാക്കള്‍ ഉണ്ടാകുന്നതിനു വേണ്ടി .രാജ്യത്തിനും ,സമൂഹത്തിനും ഗുണകരമാകുന്ന നേതാക്കള്‍ ഉണ്ടാകുന്നതിനു വേണ്ടി മുസ്ലീം ലീഗ് നെ ശക്തി പെടുത്താം ...ജയ് മുസ്ലീം ലീഗ് ....ഫിറോസ്‌ കല്ലായ്









2013 ഓഗസ്റ്റ് 21, ബുധനാഴ്‌ച

രൂപയുടെ മൂല്യവും പ്രവാസിയുടെ ആശ്വാസവും ..

എല്ലാവരും നാട്ടിലേക്ക് പൈസ അയക്കാനുള്ള തിരക്കിലാണ് .എക്സ്ചേഞ്ച്ല്‍ നല്ല നീണ്ട വരിയാണ് .കുറെ നേരം വരിയില്‍ നിന്നതിന് ശേഷമാണു മൊയ്തു പൈസ അയക്കുന്ന കൌണ്ടര്‍ അടുത്ത് എത്തിയത് .പക്ഷെ പിന്നെയും ആദ്യം ചെയ്തത് പോലെ മൊയ്തു വീണ്ടും വരിയുടെ പിന്നിലേക്ക്‌ നീങ്ങി നിന്ന് .ഇത് തുടരെ തുടരെ ആവര്‍ത്തിക്കുനത് കണ്ടപ്പോള്‍ മൊയ്തു വിനോട് കാര്യം അന്വേഷിച്ചപ്പോള്‍ ആണ് കാര്യം മനസിലായത് .ഓരോ മണിക്കൂര്‍ കഴിയുമ്പോളും രൂപയുടെ മൂല്യം ഇടിയുന്നത് കൊണ്ട് തന്നെ കുറച്ചു കാത്തു നിന്നാല്‍ നാട്ടിലേക്ക് കൂടുതല്‍ പൈസ അയക്കമെല്ലോ !!!

2013 ഓഗസ്റ്റ് 3, ശനിയാഴ്‌ച

കരികൊടി കാണിച്ച് ചെങ്കൊടി മറക്കുന്ന സഖാക്കള്‍ .


അധികാരമില്ലങ്കില്‍ കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രങ്ങള്‍ നിലനിക്കില്ലന്നുള്ള തിരിച്ചറിവാണ് പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ ജനകീയ ഭരണകൂടങ്ങളെ താഴെ ഇറക്കാനുള അക്രമ ജനദ്രോഹ സമരങ്ങളിലേക്ക് കമ്യുണിസ്റ്റ്,മാര്‍കിസ്റ്റ് പാര്‍ട്ടി കളെ നയിക്കുന്നത് .

                 എഴുപത് വര്‍ഷത്തോളം അടക്കി ഭരിച്ച സോവിയറ്റ് റഷ്യയില്‍ ഭരണം നഷ്ട പെട്ടപോള്‍ കണ്ടു പിടിക്കാന് പൊടിപോലും ഇല്ല എന്ന രൂപത്തില്‍ കമ്യുണിസം ആ മണ്ണില്‍ നിന്ന് തുടച്ചു നീക്കപെട്ടു !!.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ആദ്യ കാലങ്ങളില്‍ ഈ കാലഹരണ പെട്ട പ്രത്യയശാസ്ത്ര പാര്‍ട്ടി ഉണ്ടായിട്ടും ഇന്ന് ന്‍റെ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ കേരളത്തിലും ,ത്രിപുരയിലും മാത്രം ഈ പാര്‍ട്ടി ഒതുങ്ങി പോയതും ,നീണ്ട മൂനര പതിറ്റാണ്ട് കാലം അതി ശക്തമായ ഭൂരിപക്ഷത്തില്‍ അടക്കി ഭരിച്ച പശ്ചിമ ബംഗാളില്‍ ഭരണം നഷ്ടപെട്ടപ്പോള്‍ കമ്യുണിസ്റ്റ് നേതാക്കളെ കണ്ടാല്‍ ജനം ഓടിച്ചു അടിക്കുന്ന രൂപത്തിലേക്ക് ബംഗാള്‍ ജനത മാറിയതും ഇവര്‍ അധികാരത്തിലിരികുമ്പോള്‍ ജനദ്രോഹ നടപടിയെടുത്തതിന്റെ ഫലമാണ്‌ .ബംഗാളില് നീണ്ട മുനര പതിറ്റാണ്ട് കാലം അടക്കി ഭരിച്ച പാര്‍ട്ടി ,കേവലം അധികാരം നഷ്ട പെട്ടപ്പോള്‍ അവിടെങ്ങളില്‍ എല്ലാം ആ പാര്‍ട്ടി ഇല്ലാതകുന്നതിന്റെ ഒടുവിലെത്തെ ഉദാഹരണമാണ് ബംഗാളില്‍ ഈ അടുത്ത് കഴിഞ്ഞ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പുകളിലെ ഫലങ്ങള്‍ വ്യക്തമാക്കുന്നത് .

         കേരളത്തില്‍ ഒരു ജനകീയ മുഖ്യമന്ത്രി കേരള ചരിത്രത്തില്‍ ഇല്ലാത്ത രൂപത്തില്‍ അതിവേഗം ബഹുദൂരം ജനകീയ പ്രശനങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കി ,നാടിന്‍റെ വികസനത്തിന് ഉതകുന്ന രൂപത്തില്‍ ഭരണം നടത്തി പോകുമ്പോള്‍ അവിടെങ്ങളില്‍ എല്ലാം മുടന്തന്‍ വാദങ്ങളുമായി വരും നമ്മുടെ എല്‍ ഡി എഫ് .ഇതല്ലാം കേരള പൊതു സമൂഹം തള്ളികളയുന്നത് കണ്ടപ്പോളാണ് മാണിയെ പിടിച്ച് യുഡിഎഫ് സര്‍ക്കാരിനെ താഴെ ഇടാനുള്ള കളികള്‍ എല്‍ ഡി എഫിലെ ചില അധികാര ഭ്രമം ഉള്ള നേതാക്കള്‍ ശ്രമിച്ചത് .പക്ഷെ എന്നും യുഡിഎഫ് ന്‍റെ ശക്തിക്ക് വേണ്ടി പ്രവര്‍ത്തിച്ചുള്ള മാണി സാര്‍ അത് തള്ളി കളയുകയാണ് ചെയ്തത് .ജനം പ്രതിപക്ഷത്ത് ഇരുത്തിയ എല്‍ ഡി എഫ് ന് അഞ്ച്കൊല്ലം പ്രതിപക്ഷത്ത് ഇരുന്നു ജനകീയ പ്രശനങ്ങളെ സര്‍ക്കാര്‍ ന്‍റെ മുമ്പില്‍ കൊണ്ട് വന്നു പരിഹാരം ഉണ്ടാക്കുന്നതിനു പകരം , ജനകീയ പ്രശ്നങ്ങള്‍ മറന്ന്പൊതു സമൂഹത്തിനു ഗുണകരമല്ലാത്ത വിവാദങ്ങള്‍ക്ക് പിന്നാലെ പോകുന്നതു കേരള ജനത പരിഹാസ രൂപത്തിലാണ് നോക്കികാണുന്നത്.ജ നകീയ മുഖ്യമന്ത്രിയെയും ,മന്ത്രി മാരെയും പൊതു സ്ഥലങ്ങളില്‍ കരികൊടി കാണിച്ച് പൊതു സമൂഹത്തിനടയില്‍ പരിഹാസ്യകരകുകയാണ് .
   
          കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഒട്ടേറെ സമരങ്ങള്‍ നടത്തിയ  സിപിഎം എല്ലാ സമരങ്ങളിലും അവരുടെ ചെങ്കൊടിയുമായിയാണ് സമരങ്ങളില്‍ പങ്കെടുക്കാറുള്ളത് .എന്നാല്‍ ഈ അടുത്ത കാലത്തായി പാര്‍ട്ടിയുടെ ഉന്നത സ്ഥാനങ്ങളില്‍ എത്തിയ അഭിനവ നേതാക്കള്‍ ചെങ്കൊടിയുടെ മഹത്വം മറന്ന് അവരുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തകരെ തെരുവില്റക്കി കരികൊടി വാഹകരായി സഖാക്കളേ മാറ്റി കളഞ്ഞു !!! കമ്യുണിസ്റ്റ് ,മാര്‍കിസ്റ്റ് നേതാക്കളോട് ഞങ്ങള്‍ക്ക് വിനയപൂര്‍വ്വം പറയാനുള്ളത് പ്രത്യയ ശാസ്ത്രം വില്പനയ്ക്ക് വെച്ച് അധികാരങ്ങളിലേക്ക് വരാന് കരികൊടി വാഹകരായി സഖാക്കളേ മാറ്റുമ്പോള്‍ ആദ്യ കാല നേതാക്കളുടെയും ,സഖാക്കളുടെയും ചുടു ചോര കൊണ്ട് ചെഞ്ചായം പൂശിയ ചെങ്കൊടി മറക്കരുതേ ...ഫിറോസ്‌ കല്ലായ് 










2013 ജൂലൈ 31, ബുധനാഴ്‌ച

ശിഹാബ്തങ്ങള്‍ എന്ന ജന നേതാവ്

പ്രതിഷേധത്തിന്‍റെ ഒരു തീപൊരി  വീണാല്‍ പോലും നാട് കത്തിച്ചാമ്പലാകുമായിരുന്ന കാലത്ത് സംയമന നിലപാട് സ്വീകരിച്ചു മനുഷ്യമനസുകളെ സ്നേഹം കൊണ്ട് കോര്‍ത്തിണക്കിയ മഹാന്‍ .വിദ്വേഷത്തിന്‍റെ വിഷ തുള്ളികള്‍ ചിന്താനല്ല,മത മൈത്രിയും ,സമുദായീക സഹിഷ്ണതയും കാത്തു സുക്ഷിക്കാനാണ് അങ്ങ് അങ്ങെയുടെ ജീവിതം കൊണ്ട് ചരിത്രം ശ്രിഷ്ടിച്ചത് .

മരിച്ചിട്ടും മരിക്കാത്ത  പാണക്കാട് ശിഹാബ് തങ്ങളുടെ ഓര്‍മകളുമായി ഓഗസ്റ്റ്‌ ഒന്ന് വീണ്ടും വരവായി .മൂന് പതിറ്റാണ്ട് കാലം കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞ് നിന്ന മഹാനായ നേതാവ് ആയിരുന്നു പാണക്കാട് മുഹമ്മദ്‌ അലി ശിഹാബ് തങ്ങള്‍ .
                               രണ്ട് കൂട്ടരും അവരവരുടെ വാദങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണ് .തങ്ങളുടെ മുന്നില്‍ പരാധി പറയാന്‍ എത്തിയ മുസ്ലീംങ്ങള്‍ തങ്ങളോടു പരാധി ബോധിപ്പിക്കുകയാണ് .തങ്ങളെ ഇയാളുടെ വീട് പള്ളിക്ക് അടുത്താണ് .ഇദ്ദേഹത്തിന്‍റെ സ്ഥലത്തുള്ള ഒരു തെങ്ങ് പള്ളിയുടെ മുകളിലേക്ക് ചാരിനില്‍ക്കുന്നത് കൊണ്ട് തന്നെ ആ തെങ്ങില്‍ നിന്ന് വീഴുന്ന തേങ്ങയും ,ഓലയുമെല്ലാം പള്ളിയുടെ ഓടിനു മുകളിലേക്കാണ് വീഴുന്നത് .അത് പള്ളിയുടെ മേല്കുര തകരാന്‍ കാരണമാകുന്നു . വലിയ  പ്രയാസം ഉണ്ടാക്കുന്നത് കൊണ്ട് തന്നെ ആ തെങ്ങ് മുറിക്കാന്‍ ഇദ്ദേഹത്തോട് ആവശ്യ പെട്ടിട്ടും ഈ സഹോദരന്‍ തെയ്യാര്‍കുന്നില്ല .ഇത് ഞങ്ങളുടെ നാട്ടില്‍ വലിയ പ്രശനങ്ങള്‍ക്ക് കാരണമാകുന്നു .(ആ തെങ്ങ് ഒരു ഹിന്ദു സഹോദരന്‍റെ തായിരുന്നു ).തങ്ങള്‍ ആ തെങ്ങിന്‍റെ ഉടമയായ ആ ഹിന്ദു സഹോദരനോട് കാര്യങ്ങള്‍ ചോദിച്ചു .അദ്ദേഹം പറഞ്ഞു എന്‍റെ സ്ഥലത്ത് ഒരു തെങ്ങ് മാത്രമാണുള്ളത് .അത് കൊണ്ട് തന്നെ എനിക്ക് ആ തെങ്ങ് മുറിക്കാന്‍ പ്രയാസമാണ് തങ്ങളെ എന്ന് ആ സഹോദരന്‍ പറഞ്ഞു .കുറച്ചു നേരം തങ്ങള്‍ ആലോചിച്ചു നിന്നു.രണ്ട് കൂട്ടരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് തങ്ങളുടെ തീരുമാനം എന്താകും എന്ന് കരുതി .
       
                                               അതാ തങ്ങള്‍  തീരുമാനത്തിനായി രണ്ട്പ കൂട്ടരെയും അടുത്തേക്ക്ള്ളി വിളിച്ചു . കമ്മറ്റി യുടെ  ആളുകളോട്പ റഞ്ഞു .നിങ്ങള്‍ ആ സഹോദരന്‍റെ തെങ്ങ് മുറിക്കാന്‍ ആവശ്യ പെടേണ്ട .കാരണം അദ്ദേഹത്തിന് ഒരു തെങ്ങ് മാത്രമേയുള്ളൂ.അത് കൊണ്ട് നമുക്ക് ഒരു കാര്യം ചെയ്യാം .പള്ളിയുടെ മേല്കുര പൊളിച്ചു അത് വാര്‍പ്പ്ആക്കാം .അതിലേക്കുള്ള ചെലവ് ന്‍റെ ഒരു വിഹിതം ഞാന്‍ വഹിക്കാം എന്ന് തങ്ങളുടെ തീരുമാനം പറഞ്ഞപ്പോള്‍ രണ്ട് കൂട്ടരും നിറഞ്ഞ സന്തോഷത്തോടെ സ്നേഹത്തോടെ കൊടപ്പനക്കല്‍ തറവാട്ടില്‍ നിന്ന് പടിയിറങ്ങി .ഇങ്ങെനെ എത്രയത്ര ഉദാഹരണങ്ങള്‍ ഉണ്ട് കൊടപ്പനക്കല്‍ തറവാടിന്റെ തിരു മുറ്റത്തിന് പറയാന്‍ .

1990 കളില്‍ സംഘപരിവാര്‍ ശക്തികള്‍ ഇന്ത്യയിലെ ന്യുനപക്ഷ ജനവിഭാഗത്തെ വേട്ടയാടാന്‍ തുടങ്ങി ,1992ഡിസംബര്‍ ആറിനു ഇന്ത്യയുടെ മതേതരത്വത്തിന് കളങ്കം ചാര്‍ത്തി കൊണ്ട് വര്‍ഗീയ വാദികള്‍ ബാബര്‍ മസ്ജിദ് പൊളിച്ചപ്പോള്‍ ഇന്ത്യ മുഴുവനും വര്‍ഗീയ കലാപങ്ങള്‍ നടമാടി .ക്ഷുഭിത യൌവനങ്ങളെ ചൂഷണം ചെയ്ത് ചില സംഘടനകളും ,നേതാക്കളും യുവാക്കളെ കലാപത്തിലേക്ക് നയിച്ചു.കേരളത്തിലെ സ്ഥിതിയും  മറിച്ചായിരുന്നില്ല .സമാധാനത്തിന്‍റെ താരാട്ട് പാട്ട് കേട്ട് ഉറങ്ങാന്ഉള്ളതല്ല മുസ്ലീം സമൂഹം എന്ന് ഒരു വിഭാഗം ,മറ്റൊരു വിഭാഗം മുസ്ലീം സമൂഹത്തിന്റെ വൈകാരിക വിഷയങ്ങളെ ചൂഷണം ചെയ്തു തങ്ങള്‍ക്കു അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നു !!കേരള ജനത പാണക്കാട് തങ്ങളുടെ  വാക്കുകള്‍ക്കു വേണ്ടി കാതോര്‍ത്ത് നില്‍ക്കുകയാണ് .നാല്‍ നൂറ്റാണ്ടു കാലം സുജൂദ് ചെയ്ത ബാബര്‍ മസ്ജിദ് വര്‍ഗീയ വാദികള്‍ പൊളിച്ചിരിക്കുന്നു .എന്തും സംഭവിക്കുന്ന അന്തരീക്ഷം .അതാ മുത്തു മൊഴികള്‍ തങ്ങളില്‍ നിന്ന് വരവായി "സമാധാനം പാലിക്കുക പള്ളികള്‍ തര്‍ന്ന് വീണാലും ഒരറ്റ അമ്പലങ്ങളുക്കും 
കേടുപാടുകള്‍ സംഭവിക്കരുത്"   
       വര്‍ഗീയതക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരും ,മരിക്കുന്നവരും എന്നില്‍ പെട്ടവരല്ലന്നു പറഞ്ഞ നബി (സ ) പരമ്പരയില്‍ പെട്ട തങ്ങള്‍ കേരള മതേതര ചരിത്രത്തില്‍ സുല്‍ത്താനായി കേരള പൊതു സമൂഹം വിലയിരുത്തി .മുത്തു തങ്ങള്‍ ഒരു പ്രാസംഗികന്‍ ആയിരുന്നില്ല .പക്ഷെ അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഏറ്റെടുക്കാന്‍ ജനലക്ഷങ്ങള്‍ ഉണ്ടായിരുന്നു .പറയുന്നതിലെ ആത്മാര്‍ത്ഥത,പറഞ്ഞ വാക്കുകളെ കൂര്‍പുലര്‍ത്തിയിട്ടുള്ള അദ്ദേഹത്തി ന്‍റെ ജീവിത രീതി പാണക്കാട് തങ്ങളെ ജാതി, രാഷ്ട്രീയ, ഭാഷ ,മത ഭേതമന്യേ ജനങ്ങള്‍ സ്വീകരിച്ചു .പാവപെട്ടവരുടെ പ്രയാസങ്ങള്‍ നീക്കാന്‍ ആദേഹത്തിനു സാധിച്ചു ,എത്രയത്ര തര്‍ക്കങ്ങള്‍ക്ക് പരിഹരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു ,നിഷ്കളങ്കമായ ആ പുഞ്ചിരി കൊണ്ട് ശത്രുക്കളുടെ സ്നേഹം പോലും പിടിച്ച് പറ്റാന്‍ സാധിച്ചു .
      
        യാ സയ്യിദ് രേ ഞങ്ങള്‍ കരുതിയത് അങ്ങ് ഞങ്ങളുടെ മാത്രം നേതാവായിരുന്നു എന്നാണ്.അങ്ങയുടെ മരണ ശേഷം ഞങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിച്ചു അല്ല അങ്ങ് ഞങ്ങളുടേത് മാത്രമല്ല അങ്ങ് ഈ രാജ്യത്തിലെ എല്ലാജന വിഭാഗത്തിന്‍റെയും നേതാവായിരുന്നു എന്ന് അവരുടെ അങ്ങേയോടുള്ള സ്നേഹത്തില്‍ നിന്ന് ഞങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിച്ചു .
                 .  മഹാനായ മര്‍ഹൂം പാണക്കാട് മുഹമ്മദ്‌ അലി ശിഹാബ് തങ്ങളുടെ ഓര്‍മകള്‍ക്ക് മുന്നില്‍ കണ്ണുനീരോടെ ..ഫിറോസ്‌ കല്ലായ് 







2013 ജൂലൈ 29, തിങ്കളാഴ്‌ച

സഖാക്കളേ!!! സരിതയക്ക്‌ എന്താ കൊമ്പ് ഉണ്ടോ ?

കമ്മ്യൂണിസ്റ്റ് മാര്‍കിസ്റ്റ് ചരിത്രത്തില്‍ ഒട്ടേറെ  സമരങ്ങള്‍ കേരള രാഷ്ട്രീയം സാക്ഷ്യം വഹിച്ചിട്ടുണ്ട്‌ .സമരങ്ങള്‍ ഇല്ലാതെ പാര്‍ട്ടി പ്രവര്‍ത്തകരെ പിടിച്ച് നിര്‍ത്താന്‍ സാധിക്കില്ലന്നുള്ള തിരിച്ചറിവാണ് പലപ്പോഴും സമരങ്ങിലേക്ക് പാര്‍ട്ടി യെ നയിക്കുന്നത് !അങ്ങെനെയാണങ്കിലും സമരങ്ങളില്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ പാവപെട്ടവരുടെ ജീവിത പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടിയായിരുന്നു .എന്നാല്‍ ഇപ്പോള്‍ നടക്കുന്ന എല്‍ ഡി എഫ് ന്‍റെ സോളാര്‍ സമരങ്ങള്‍ തികച്ചും രാഷ്ട്രീയ തലപര്യങ്ങള്‍ക്ക് വേണ്ടിമാത്രമാണ് എന്നാണ് പൊതു സമൂഹം വിലയിരുത്തുന്നത് .

യുഡിഎഫ് ന്‍റെ കഴിഞ്ഞു പോയ രണ്ട് വര്‍ഷങ്ങള്‍ അവകാശപെടാന്‍ ഒട്ടേറെ നേട്ടങ്ങളുഉണ്ടാകിയാണ് കടന്നു പോയത് .മുടങ്ങി കിടന്നിരുന്ന മെട്രോ ,സ്മാര്‍ട്ട്‌സിറ്റി,വന്‍കിട പദ്ധതികള്‍ ,കുളമായി കിടന്ന റോഡുകളുടെ നവീകരണം ,പുതിയ അഞ്ചു സര്‍ക്കാര്‍ മെഡിക്കല്‍കോളേജ്,അപേക്ഷിച്ച അന്ന് തന്നെ റേഷന്‍കാര്‍ഡ്,മോണോ ട്രെയിന്‍ ,മലയാളം സര്‍വകലാശാല,ഒരു രൂപയക്കുള്ള അരി ,മാരക രോഗം ബാധിച്ച കുട്ടികള്‍ക്കുള്ള ചികിത്സാ സഹായം ,എമര്‍ജിംഗ്കേരള ,സമരങ്ങള്‍ ഇല്ലാത്ത വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ ,പതിനാല് ജില്ലകളില്‍ ജന സമ്പര്‍ക്ക പരിപാടി തുടങ്ങിയ എണ്ണിയാല്‍ ഒതുങ്ങാത്ത ജനോപകാരപ്രദമായ പലപ്രവര്‍ത്തികളുമായി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ മുന്നോട്ടു പോയപ്പോള്‍ ഐക്യരാഷ്ട്രസഭയുടെ അംഗീകാരവും ഉമ്മന്‍ചാണ്ടി എന്ന ജനകീയ മുഖ്യമന്ത്രിയെ തെടിയത്തിയപ്പോള്‍ എല്‍ ഡി എഫ് നു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു .
ഉമ്മന്‍ചാണ്ടിയുടെ ജനകീയ സര്‍ക്കാരിനു എതിരെ പല കള്ളആരോപണങ്ങള്‍ എല്‍ ഡി എഫ് ആരോപിച്ചങ്കിലും എല്ലാം കേരള പൊതു സമൂഹം തള്ളിക്കളഞ്ഞു.അപ്പോളാണ് സുര്യ താപം പോലെ ഒരു പുതിയ കഥാ പാത്രം വരുന്നത് .എല്ലാ കാലത്തും പെണ് വിഷയങ്ങള്‍ വരുമ്പോള്‍ എല്‍ ഡി എഫ് നും ,അതിലെ ചില നേതാക്കള്കും ആരോപണങ്ങള്‍ഉന്നയിക്കാന്‍ എന്നും ഊര്‍ജ്ജം കൂടുതലാണ് .നമ്മുടെ കഥയിലെ വില്ലത്തിയായിട്ടുള്ള സരിതാ നായര്‍ സമൂഹത്തിലെ പണചാക്കുകളെ വലയില്‍ വീശി സോളാര്‍ പാനല്‍ പേരും പറഞ്ഞു പണം തട്ടിയെടുത്തു .!!!അതില്‍ മുഖ്യമന്ത്രിയുടെ ചില സ്റ്റാഫും ഉണ്ടന്ന് അറിഞ്ഞപ്പോള്‍ സര്‍ക്കാര്‍ അവര്‍ക്കെതിരെ നടപടിയെടുത്തു ,പ്രതികളെ എല്ലാം അറസ്റ്റ് ചെയ്തു നിയമത്തിനു മുന്നില്‍ കൊണ്ടുവരുകയും ചെയ്തു .കേരളത്തില്‍ ഇത്തരം സാമ്പത്തിക തട്ടിപ്പുകള്‍ ഒട്ടേറെ നടന്നത് കൊണ്ട് തന്നെ കേരള ജനതയക്ക്‌ ഇത്തരം വാര്‍ത്തകള്‍ വലിയ നെട്ടലുകള്‍ ഉണ്ടാക്കാറില്ല .പക്ഷെ എല്‍ ഡി എഫ് നിരന്തരം സമരങ്ങള്‍ നടത്തുകയും ,നിയമസഭ കൂടുമ്പോള്‍ പാവപെട്ടവരുടെ പ്രശ്നങ്ങള്‍ ഉന്നയിക്കാതെ നിരന്തരം സോളാര്‍ വിഷയത്തില്‍ സഭമുടക്കുയാണ് ചെയ്തത് .കേരളത്തിലെ പൊതു സമൂഹത്തിനെ ബാധിക്കാത്ത പ്രശനമായിട്ടു പോലും സോളാറിന്റെ പേരില്‍ ഹര്‍ത്താലുകള്‍ നടത്തിയും ,പൊതുമുതല്‍ നശിപിച്ചും ,യുവാക്കളെ തെരിവില്‍ ഇറക്കിയും ,രാപകല്‍ സമരം നടത്തിയും എല്‍ ഡി എഫ് സമരം ചെയ്യുമ്പോള്‍ ഭൂരിപക്ഷംസഖാക്കള്‍ ചോദിച്ചു പോകുന്നു  ഈ സമരം ആര്‍ക്കു വേണ്ടുയാണ് ?സാമ്പത്തിക ഉയര്‍ച്ചക്ക് വേണ്ടി ആളുകളെ പറ്റിച്ചു നടന്ന സരിതയക്ക്‌ വേണ്ടിയോ !അതോ പണം പെട്ടന്ന് ഇരട്ടിപ്പിക്കം എന്ന് കരുതി സോളാറില്‍ പണം നിക്ഷേപിച്ച ഭൂര്‍ഷ മുതലാളിമാര്‍ക്ക് വേണ്ടിയോ ?സരിതാ നായര്‍ വിഷയത്തില്‍ ഇത്രെയേറെ ചാനല്‍ ചര്‍ച്ചകളും ,സമരങ്ങളും .അവര്‍ക്ക് വേണ്ടിയുള്ള രാപ്പകല്‍ സമരങ്ങളും കാണുമ്പോള്‍ പാവം ജനം അറിയാതെ ചോദിച്ചു പോകുന്നു "സരിതയ്ക്ക് എന്താ കൊമ്പ് ഉണ്ടോ ?