2013, ഓഗസ്റ്റ് 31, ശനിയാഴ്‌ച

പാത്തുകുട്ടി

മരക്കാര്‍കാക്ക അകെ സങ്കടത്തിലാണ് .തന്‍റെ പ്രിയപ്പെട്ട ഭാര്യ മരിച്ചെന്നു ഡോക്ടറും വിധിഎഴുതി . അവസാനമായി ഒരു നോക്കും കൂടി മരക്കാര്‍ ക്കാക്ക പാത്തുകുട്ടിയുടെ മുഖത്തേക്ക് നോക്കി .ഇത്രയും കാലം തന്‍റെ സുഖ,ദുഃഖങ്ങളില്‍ പങ്കാളിയായ പാത്തുകുട്ടിയെ അല്ലേ പള്ളി കാട്ടിലേക്ക് കൊണ്ട് പോകുന്നത് .വിജനമായ വഴിയിലൂടെയാണ് പാത്തുകുട്ടിയുടെ മയ്യത്ത് മായി നാട്ടുകാര്‍ നടന്നു നീങ്ങുന്നത് .പെട്ടന്നാണ് അത് സംഭവിച്ചത് !!!അത്ര വലിയ മരം ഒന്നും അല്ല .എന്നിട്ടും ആ പുളിമരത്തിന്‍റെ കൊമ്പ് തട്ടിയപ്പോള്‍ മയ്യിത്തും കട്ടില്‍ നിലത്തു വീണു പാത്തുകുട്ടി തെറിച്ചു പുറത്തേക്ക് വീണു .എന്താണ് സംഭവിച്ചത് എന്ന് മാരക്കാര്‍ കാക്കയ്ക്ക് മനസിലായില്ല .എല്ലാം പെട്ടന്നായിരുന്നു.മയ്യിത്ത് ന്‍റെ കൂടെയുള്ളവര്‍ എല്ലാം നിലവിളിച്ചു ഓടുകയാണ് .മരക്കാരക്കക്ക് ഒന്നും മനസിലായില്ല .പെട്ടാന്നാണ് അങ്ങോട്ട്‌ നോക്കിയത് അതാ പാത്തുകുട്ടി നടന്ന് വരുന്നു .......ഒരു നെടു വീര്‍പ്പോടെ രണ്ട് പേരും വീട്ടിലേക്കു നടന്നു നീങ്ങി ......
കാലം പിന്നെയും നീങ്ങി .പാത്തുകുട്ടി വളരെ ക്ഷീണിതയാണ് .രോഗം മൂര്‍ജ്ജിച്ചു .കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം പാത്തുതാത്ത ഈ ലോകത്തോട് വിട പറഞ്ഞു .മയ്യിത്തുമായി കബറടക്കാന്‍ കൊണ്ട് പോകുകയാണ് .ദുഃഖഭാരത്താല്‍ മരക്കാര്‍ കാക്ക മയ്യിത്തിന്റെ കൂടെ നടന്നു നീങ്ങുകയാണ് .അപ്പോളാണ് ,മരക്കാര്‍
[ ക്കാക്ക ആ പുളിമരം കണ്ടത് .ആ മരം കണ്ടപ്പോള്‍ പഴയ ഓര്‍മകള്‍ പെട്ടന്ന് തന്നെ മരക്കാര്‍ ക്കാക്കയുടെ മനസില്‍ ഓടി എത്തി .ആ മയ്യിത്തും കട്ടില്‍ പിടിച്ചവരോട് മരക്കാര്‍ ക്കാക്ക ഉച്ഛത്തില്‍ വിളിച്ചു പറഞ്ഞു " അതാ ആ പുളി മരം എത്താന്‍ ആയി , മയ്യിത്തും കട്ടില്‍ പുളി മരത്തിന്‍റെ കൊമ്പ് തട്ടാതെ നോക്കണം ".......!!!!!!ഫിറോസ്‌ കല്ലായ്

1 അഭിപ്രായം: