2013, നവംബർ 16, ശനിയാഴ്‌ച

ഉണ്ടോ സഖാക്കളേ നിങ്ങള്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ ഉമ്മന്‍ചാണ്ടി പോലെയുള്ള ജനനേതാവ് ?

ജനങ്ങളോടപ്പം ജനങ്ങള്‍ക്ക് വേണ്ടി
 പ്രവര്‍ത്തികുമ്പോള്‍ അവരെ ജനകീയ നേതാക്കള്‍ എന്നാണ് സമൂഹം വിളിക്കുക .
              ഇല്ല ഇതിന് മുമ്പ് ഇന്ത്യന്‍ ജനത കേട്ടിരുന്നില്ല ഇതുപോലെയൊരു മുഖ്യമന്ത്രിയെ .ഊണും ഉറക്കവും ഇല്ലാതെ നിരന്ധരം ജനങ്ങള്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുന്ന  ഒരു ജനകീയ മുഖ്യമന്ത്രി യെ ,എത്ര പ്രകോപനം എതിരാളികള്‍ ഉണ്ടാക്കിയാലും ,വ്യക്തിപരമായി ആരക്കെ ആക്ഷേപിച്ചാലും ആരോടും വിരോധം വെക്കാതെ ,നിറഞ്ഞ പുഞ്ചിരിയോടെ ശത്രുക്കളോട് പോലും സൌഹൃത നിലപാട് സ്വീകരിച്ചു കൊണ്ട് വേറിട്ട വ്യക്തിത്വം സൂക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടി എന്ന കുഞ്ഞൂന് സാധിച്ചു .
             
             ലോക ഭരണാധികാരികള്‍ക്ക് തന്നെ മാത്രകയായി ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്കം കുറിച്ചപ്പോള്‍ അത് കേരളത്തിലെ പാവപെട്ട സമൂഹത്തില്‍ ഏറ്റവും അവശത അനുഭവിക്കുന്ന ജനതയക്ക്‌ നഷ്ടപെട്ട അവകാശങ്ങള്‍ തിരിച്ചു കിട്ടാന്‍ സാധിച്ചു .
                                     

ചന്ദ്രന്‍ ,ജിഷ ദമ്പതികളുടെ പുന്നാര മകളാണ് സാനിന.വികലാംഗ ആയത് കൊണ്ട് തന്നെ അമ്മ എപ്പോഴും കൂടെ വേണം .ഇപ്പോള്‍ കാഴച്ചകുറവും കൂടി ഈ മോള്‍ക്ക്‌ ഉണ്ട് .കൂടാതെ ഹൃദയത്തിന് തകരാറും .സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഈ കുടംബത്തിനു മകളുടെ തുടര്‍ ചികിത്സക്ക് വളരെ പ്രയാസകരമായി .മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യുടെ ജനസമ്പര്‍ക്ക പരിപാടി ഉണ്ടന്നറിഞ്ഞു വനതാണ് മുഖ്യമന്ത്രി യെ നേരിട്ട് കണ്ട് സങ്കടം ബോധിപ്പിക്കാന്‍ .എന്നും പാവങ്ങളുടെ പ്രയാസങ്ങള്‍ അറിഞ്ഞ ഉമ്മന്‍ചാണ്ടി എന്ന ജനകീയ നേതാവ് തുടര്‍ ചികിത്സക്കുള്ള ഏര്‍പ്പാട് ചെയ്യുകയും ,അടിയന്തര സഹായമായി ഇരുപത്തിമുവായിരം രൂപ അനുവദിക്കുകയും ചെയ്തു .
                                 കോഴിക്കോട് നല്ലളം സ്വദേശികളുടെ മകളായ ശിഫാനയുടെ ജീവിതം വളരെ ദുസ്സഹമാണ് .മാതാവ് ന്‍റെ കൈകളിലാണ് ശിഫാന വന്നത് .ഏഴ് വയസ്സുണ്ടായിട്ടും അതിന് ശാരീരിക  വളര്‍ച്ച ഇല്ല ഈ കുട്ടിക്ക് .ഇവരുടെ മൂത്ത മകള്‍ പതിനാര്‍ വയസ് ഉണ്ടായിട്ടും തലച്ചോറിനു പൂര്‍ണ്ണ വളര്‍ച്ച ഇല്ല .സംസാര ശേഷിയും ,കാഴച്ച ശക്തിയും ഇല്ല .തുടര്‍ ചികിത്സക്ക് പണം കണ്ടത്താനാകാതെ വിഷമിക്കുന്ന ഈ കുടുംബത്തിനു മുഖ്യമന്ത്രി യുടെ ദുരിദാശ്വാസ നിധിയില്‍ നിന്ന് മുപ്പതിനായിരം അനുവദിച്ച് കിട്ടിയപ്പോള്‍ ആ കുടുംബത്തിനു അതൊരു വലിയ ആശ്വാസമായി .

             ജോണ്സണ് തന്‍റെ ശാരീരിക വൈകല്യങ്ങളെ തോല്‍പ്പിച്ചു കൊണ്ടാണ് ജീവിതത്തില്‍ പുതിയ വിജയങ്ങള്‍ നേടിയെടുത്തത് .ഇലക്ട്രിക്‌വ്യവസായത്തില്‍ പുതിയ മേഖലകള്‍ കണ്ടത്തുകയാണ് ജോണ്സണ് .അതിനു തന്‍റെ വീട്ടിനടുത്ത് ഒരു കൊച്ചു വ്യവസായ സംരംഭം ലോണ് ഇടുത്തു തുടങ്ങിയിരുന്നു ..നല്ല രീതിയില്‍ മുന്നോട്ടു പോകുമ്പോളാണ് അതിലെ യന്ത്രങ്ങള്‍ കത്തി നശിച്ചത് .ലോണ് തിരിച്ചടക്കാന്‍ കഴിയാതെ ജപ്തി ഭീഷണി നേരിടുമ്പോള്‍ ആണ് മുഖ്യമന്ത്രി യുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ജോണ്സണ് എത്തുന്നത് .ലോണ് എഴുതി തള്ളാനും ,ജോണ്സണ് വീണ്ടും തന്‍റെ പ്രവര്‍ത്തികളുമായി മുന്നോട്ടു പോകാന് ഇരുപത്തിയ്യായിരം രൂപ അനുവദിക്കുകയും ചെയ്തു .രാവിലെ മുതല്‍ തുടങ്ങിയ ജന സമ്പര്‍ക്ക പരിപാടി രാത്രിയാലും തീരാത്ത കാഴച്ചയാണ് എല്ലാ ജില്ലകളിലെയും ജന സമ്പര്‍ക്ക പരിപാടിയില്‍ കാണാന് സാധിക്കുന്നത് .ഇത് പൊതു സമൂഹം സ്വീകരിച്ചതി ന്‍റെ ഏറ്റവും വലിയ തെളിവാണ്
               ഇത്തരത്തില്‍ തുല്യതയില്ലാത്ത ജനോപകാരപ്രദമായ ഒട്ടേറെ പ്രവര്‍ത്തനങ്ങളുമായി ഉമ്മന്‍ചാണ്ടി മുന്നോട്ടു പോയപ്പോള്‍ അദ്ദേഹത്തിന്‍റെ ജനകീയ സ്വാദീനം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു .ജനസമ്പര്‍ക്ക പരിപാടിയിലൂടെ പാവപെട്ട ജനലക്ഷങ്ങളുടെ പ്രശനങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കിയപ്പോള്‍ ഐക്യ രാഷ്ട്ര സഭയുടെ അംഗീകാരം അദ്ദേഹത്തെ തേടിയെത്തി .അതിവേഗം ബഹുദൂരം വികസന നയങ്ങളുമായി മുന്നോട്ട് പോകുന്ന ജനകീയ മുഖ്യമന്ത്രി യുടെ ജന പിന്തുണ വര്‍ദ്ധിക്കുന്നത് കണ്ട് അസൂയ പൂണ്ട പ്രതിപക്ഷം നിരന്ധരം അപവാദപ്രചാരം നടത്തി ഉമ്മന്‍ചാണ്ടി യുടെ ജനകീയ സ്വാദീനം ഇല്ലാതാക്കാന്‍ നോക്കിയിട്ടും ,അദ്ദേഹത്തിന്‍റെ ജനകീയ സ്വദീനത്തിനു ഒരു പോറല്‍ ഏല്‍പ്പിക്കാന്‍ സാധിച്ചില്ലന്നു മാത്രമെല്ല ,കൂടുതല്‍ ശക്തിയോടെ ജനങ്ങള്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിച്ച് ജനകീയ മുഖ്യമന്ത്രി എന്ന അംഗീകാരവും കൂടി നേടിയിരിക്കുകയാണ് .


സഖാക്കളേ നിങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടി യെ പരിഹസിക്കാനും ,കരിങ്കൊടി കാണിക്കാനും ,കല്ല്‌ എറിയാനും സാധിച്ചേക്കാം .പക്ഷെ ജന ലക്ഷങ്ങള്‍ നെഞ്ചിലേറ്റിയ ഈ ജനകീയ മുഖ്യമന്ത്രി എന്ന ജന നേതാവിന്‍റെ ജനകീയ അംഗീകാരത്തിന് ഒരു പോറല്‍ ഏല്‍പ്പിക്കാന്‍ നിങ്ങള്‍ക്ക്സാ ധിക്കില്ല ...ഫിറോസ്‌ കല്ലായ് ..ജയ് യുഡിഎഫ് ,,








   





         









അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ